മുപ്പതു കൊല്ലമാണ് അമേരിക്കയിലെ ആദ്യ എയ്ഡ്സ് രോഗിയെന്ന ദുഷ്പേര് ആ മനുഷ്യന് പേറിയത്. ആ പാപഭാരവുമായിതന്നെ അയാള്‍ മരിച്ചു. ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു ആ എയ്ഡ്സ് രോഗി അയാളല്ല.
ഗേതന് ദുഗാസ് ഫ്രഞ്ച് കനേഡിയന്‍ സ്വവര്‍ഗ രതിക്കാരനായ വിമാനജോലിക്കാരനായിരുന്നു.
എണ്‍പതുകളിലാണ് ലോകത്തെ വിറപ്പിച്ച് എയ്ഡ്സ് രോഗം കണ്ടെത്തിയത്. ബാധിച്ചവര്‍ പലരും അവശരായി ചത്തൊടുങ്ങി. ഗവേഷണമായി, അന്വേഷണമായി. പ്രതിരോധ ശക്തി പാടെ നശിച്ച് പല രോഗങ്ങള്‍ പിടിപെട്ട് മനുഷ്യര്‍ ചത്തൊടുങ്ങുന്ന രോഗം ലോകമെങ്ങും ആശങ്ക പടര്‍ത്തി.
ഗേതന് ദുഗാസ് ആണ് ആദ്യ എയ്ഡ്സ് രോഗിയെന്നും അന്ന് കണ്ടെത്തി.
സ്വവര്‍ഗരതിക്കാരനായ ഇയാളില്‍ നിന്നാണ് വടക്കേ അമേരിക്കയില്‍ എയ്ഡ്സ് പടര്‍ന്നതെന്നും ഇയാളാണ് ആദ്യ എയ്ഡ്സ് രോഗി (സീറോ പേഷ്യന്റ്) യെന്നും വ്യാപകമായി പ്രചരിച്ചു. ലോകം ഉലച്ച നാണക്കേടോടെ 1984 മാര്‍ച്ച് 30ന് ദുഗാസ് വേദനകളും നാണക്കേടുമില്ലാത്ത ലോകത്തേക്ക് യാത്രയായി, എയ്ഡസിന് ഇന്നും കൃത്യമായ മരുന്നില്ല. എങ്കിലും പലതരം മരുന്നുകളും ചികില്‍സാ മുറകളും രോഗികളുടെ ആരോഗ്യം കൂട്ടി. ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. എയ്ഡസ് എന്ന മഹാമാരിയെ പുഞ്ചിരിച്ച് നേരിടാന്‍ ലോകം രോഗികളെ പഠിപ്പിച്ചു. അവരെ നാണംകെടുത്താതെ, തന്േറടത്തോടെ ജീവിക്കാന്‍ ലോകം താങ്ങുംതണലുമേകുന്ന അവസ്ഥയെത്തി.
അപ്പോള്‍ ദാ വരുന്നു വാര്‍ത്ത. ആദ്യ എയ്ഡ്സ് രോഗിയെന്നും അമേരിക്കയാകെ രോഗം പടര്‍ത്തിയ വ്യക്തിയെന്നുമുള്ള പേരുമായി ജീവിച്ച ദുഗാസ് അല്ല ആ രോഗി.
രോഗത്തിന്റെ ചരിത്രവും ജനിതകകാര്യങ്ങളും പഠിച്ച ഗവേഷകരാണ് ഇപ്പോള്‍ ഈ സത്യം കണ്ടെത്തിയത്. ദുഗാസ് മരിച്ചിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ആ പേരു ദോഷം അങ്ങനെ അകലുകയാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് രക്തസാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയത്. മരിക്കും മുന്‍പ് എയ്ഡ്സ് ഗവേഷണത്തിന് തന്നാലാവുന്ന സഹായങ്ങള്‍ എല്ലാം ദുഗാസ് നല്‍കിയിരുന്നു.
ചരിത്രത്തില്‍ ഏറ്റവുമധികം പേരുദോഷം കേട്ടയാളാണ് ദുഗാസ്. ദുഷ്ടലാക്കോടെ ഇയാള്‍ എയ്ഡ്സ് ഓടി നടന്ന് പരത്തിയെന്നു പോലും ആരോപണമുയര്‍ന്നിരുന്നു. താനല്ല ആ മഹാരോഗം പടര്‍ത്തിയ രോഗിയെന്ന് തെളിഞ്ഞതോടെ ദുഗാസ് അങ്ങകലെ ദൈവസന്നിധിയില്‍ ആശ്വാസച്ചിരി പൊഴിക്കുന്നുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: