ശ്രീനഗര്‍: ജമ്മു-കശ്മീർ അതിർത്തിയിൽ ഭാരത സൈനികരുടെ തിരിച്ചടിയിൽ ഒരാഴ്ചക്കിടെ 15 പാക്ക് സൈനികർ കൊല്ലപ്പെട്ടതായി ബിഎസ്എഫ്. പ്രാഥമികാന്വേഷണത്തിൽ രണ്ട് പാക്കിസ്ഥാൻ അതിർത്തിരക്ഷാ സൈനികരും 13 റേഞ്ചേഴ്സ് സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച പാക്ക് സൈന്യം കശ്മീരിലെ പല്ലന്‍വാലയില്‍ നടത്തിയ വെടിവയ്പ്പില്‍ സാധാരണക്കാരന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 11.30ഓടെ പൂഞ്ച് ജില്ലയിലെ ബാലക്കോട്ട് സെക്ടറില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. വന്‍ ഏറ്റുമുട്ടലുകളാണ് ഇരു ഭാഗത്ത് നിന്നുമുണ്ടായത്.
വെള്ളിയാഴ്ച അഞ്ച് മണിയോടെ കശ്മീരിലെ നൗഷാര സെക്ടറില്‍ ആരംഭിച്ച വന്‍ തോതിലുള്ള ഷെല്ലാക്രമണം തുടര്‍ന്ന് വരുന്ന പശ്ചാത്തലത്തിലാണ് ഭാരത സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയത്.
സുന്ദര്‍ബാനി സെക്ടറിലൂടെയും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. നാല് മണിക്കൂര്‍ ഇടവേളയില്‍ അബ്ദുല്ല്യന്‍ സെക്ടറിലും പാക് വെടിവയ്പ്പ് തുടര്‍ന്നിരുന്നു. ഇവിടെ നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ ഒരാളെ ആര്‍എസ് പുര സെക്ടറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പ്രവശ്യമാണ് പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: