തലശേരി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ അന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നവംബര്‍ 29ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറാന്‍ കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് കോടതി ആവശ്യപ്പെട്ടു.
കെ.സി ജോസഫ്, ഭാര്യ, മകന് അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. മന്ത്രിയായിരുന്ന സമയത്ത് മകന് അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടി രൂപയുടെ ഇടപാട് നടന്നിരുന്നു. ഹെവി ട്രാന്സാക്ഷന് എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, തന്റെ മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് ഇതിന് മറുപടിയായി നേരത്തെ കെ.സി ജോസഫ് പറഞ്ഞിരുന്നത്. ഇക്കാര്യവും പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: