ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ ഇത്തവണത്തെ സഖറോവ് പുരസ്കാര ജേതാക്കള്‍ ശ്രദ്ധേയരാകുന്നു. ഐഎസ് ഭീകരരുടെ ലൈംഗിക അടിമത്തത്തില്‍നിന്ന് രക്ഷപ്പെട്ട്, സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന രണ്ട് യസീദി സ്ത്രീകള്‍ക്കാണ് ഈ വര്‍ഷത്തെ സമ്മാനം.
നാദില മുറാദ് ബസീമു, ലാമിയ അജി ബഷാറും 2014ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയ ആയിരക്കണക്കിന് യസീദി സ്ത്രീകളിലുണ്ടായിരുന്നു. പീഡനങ്ങളെ അതിജീവിച്ച് ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഇരുവരും യസീദി സമൂഹ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങളിലാണ്.പുരസ്കാരത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകര പ്രവര്‍ത്തനങ്ങളുടെ ക്രൂരതകള്‍ കൂടുതല്‍ ലോകശ്രദ്ധ നേടി.
സോവ്യറ്റ് ശാസ്ത്രജ്ഞന് ആന്‍ഡ്രേ സഖറോവിന്റെ ഓര്‍മക്കായാണ് പുരസ്കാരം. 2014 ഓഗസ്റ്റ് മൂന്നിന് ഇറാഖിലെ സിന്‍ജാര്‍ ജില്ലയിലെ കൊച്ചോ ഗ്രാമത്തില്‍ പുരുഷന്മാരെ മുഴുവന്‍ കൊന്നാണ് ഐഎസ് ഭീകരര്‍ സ്ത്രീകളെ അടിമകളാക്കിയത്. ഇവര്‍ പലവട്ടം പീഡനങ്ങള്‍ക്കും വില്പനയ്ക്കും ഇരയായി. മുറാദിന്റെ 6 സഹോദരങ്ങളെയും അമ്മയെയും ഐഎസ് കൊന്നു. അജി ബഷാറും മുറാദും സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: