കരുനാഗപ്പള്ളി: ബിജെപിയുടെ ഒരു ആളിനെ പോലും ജയിയ്ക്കാന്‍ അനുവദിക്കില്ലെന്നും ഗാലറിയില്‍ ഇരുന്നു കളികണ്ടാല്‍ മതിയെന്ന എ.കെ.ആന്റണിയുടെ ധാര്‍ഷ്ട്യത്തിന് ഒരു പ്രതിനിധിയെ നിയമസഭയില്‍ അയച്ചുകൊണ്ടും ഏഴിടത്ത് രണ്ടാംസ്ഥാനം നല്കിക്കൊണ്ടും കേരള ജനത ചുട്ട മറുപടിയാണ് നല്‍കിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. ആലപ്പാട് പണിയ്ക്കര് കടവില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തിയവര്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
മുന്നണിബന്ധങ്ങള് ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇരുകക്ഷികളും തയ്യാറാകില്ല. 30 ലക്ഷം വോട്ടു നേടിയ ബിജെപി അഞ്ച് കൊല്ലം കഴിയുമ്പോള്‍ മുഖ്യമന്ത്രി കസേരയാണ് ലക്ഷ്യം വെയ്ക്കുന്നത്. 282 എംപിമാരും പത്ത് സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നതുമായ പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ സിപിഎം ഇപ്പാള്‍ കേരളത്തിലും, ഒരു ജില്ലയുടെ വലിപ്പമുള്ള ത്രിപ്പുരയിലും മാത്രമാണ് അവശേഷിക്കുന്നത്. 35 വര്‍ഷത്തെ ഭരണത്തിന്റെ മികവുകൊണ്ട് പശ്ചിമബംഗാളിലെ ജനം അതിനെ പുറംതളളി. പാര്‍ലമെന്റിലെ അംഗസംഖ്യ 67ല്‍ നിന്ന് 9 ആയി. എന്നാല്‍ ഇതൊന്നും കണ്ണൂരിലെ സഖാക്കള്‍ അറിഞ്ഞമട്ടില്ല. ഇന്ത്യയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി 230 പദ്ധതികളാണ് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ചെറുപ്പക്കാരുടെ കാര്യശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സ്കില്‍ ഇന്ത്യാ, ഹരിജന ഗിരിജനക്ഷേമത്തിനായി സ്റ്റാന്റപ്പ് ഇന്ത്യ, ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കാന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, പതിനായിരം മുതല്‍ പത്തുലക്ഷം വരെ ലോണ്‍ നല്കുന്ന മുദ്രാബാങ്ക് തുടങ്ങിയവ അതില്‍ ചിലതു മാത്രം. എന്നാല്‍ ഇത്തരം ജനക്ഷേമ പദ്ധതികള്‍ രാഷ്ട്രീയം നോക്കി നടപ്പാക്കാതിരിയ്ക്കാന്‍ അനുവദിയ്ക്കുക ഇല്ല. മോദിസര്‍ക്കാരിന്റെ ഭരണത്തില്‍ വിദേശ നാണയശേഖരം ഏറ്റവും കൂടുതലായി. വൈദ്യുതി ഉദ്പാദനം വര്‍ദ്ധിച്ചു, കല്‍ക്കരി വാഹന ഉല്പാദനം വര്‍ദ്ധിച്ചു, തുറമുഖങ്ങളില്‍ ചരക്കുനീക്കം വര്‍ധിച്ചു. യൂറിയ ഉദ്പാദനം വര്‍ദ്ധിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി നല്കുന്ന ഉജ്വല്‍ പദ്ധതിയിലൂടെ 5.6 കോടി ഗ്യാസ് കണക്ഷനുകളാണ് നല്‍കിയത്. കേരളത്തില്‍ എത്ര കൊടുത്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓട്ടോതൊഴിലാളികള്‍ക്ക് ഇഎസ്ഐ ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തൊഴിലെടുക്കുന്ന നഴ്സുമാര്‍ക്ക് ശമ്പളം 6000 രൂപയില്‍ നിന്നും 20000 രൂപയാക്കി ശുപാര്‍ശ ചെയ്തു. കേരളത്തിനു വേണ്ടി 34000 കോടി രൂപ റോഡ് വികസനത്തിനു നല്കി. ഫാക്ടിന് 1000 കോടി, കൊച്ചിന് റിഫൈനറിവികസനം, ഐ ഐടി, എയിംസ് കൂടാതെ 2020 ആകുമ്പോഴത്തേക്കും എല്ലാവര്ക്കും വീട് എല്ലാവര്ക്കും വൈദ്യുതി അങ്ങനെ പ്രധാനമന്ത്രിയുടെ ജനക്ഷേമപരമായ ഭരണ നേട്ടങ്ങള്‍ കാണുമ്പോള്‍ ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകി എത്തുകയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. ആലപ്പാട്ടു നടന്ന പൊതുയോഗത്തില്‍ 75 പേര് ബിജെപിയില്‍ ചേര്‍ന്നു. പഞ്ചായത്തു സമിതി പ്രസിഡന്റ് കെ.ആര്.രാജേഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയതായി അംഗങ്ങളായവരെ ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥും ശോഭാസുരേന്ദ്രനും ചേര്‍ന്ന് സ്വീകരിച്ചു. യോഗത്തില്‍ ബെറ്റി, രാജിപ്രസാദ്, ഡോ.പ ബിജു, ശശികല റാണി, എ.വിജയന്, എസ്.കൃഷ്ണന്, ടി.വി.സനില്‍, ശ്രേയസ്, സജിമോള്‍, പ്രിയമാലിനി, രാംകുമാര്‍, ജയലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: