കൊല്ലം: ഹൈന്ദവപ്രസ്ഥാനങ്ങളെ തകര്‍ത്ത് ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനുള്ള നീക്കത്തിന്റെ തെളിവാണ് ശശികല ടീച്ചര്‍ക്കെതിരെയുള്ള കേസെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് പറഞ്ഞു. ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം നഗരത്തില്‍ ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധയോഗതതില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന പീസ് ഫൗണ്ടേഷന്റെ സ്കൂളുകള്‍ പൂട്ടാനും അവര്‍ക്കെതിരെ കേസെടുക്കാനും പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മതതീവ്രവാദികളെ പ്രീതിപ്പെടുത്താനും ഒപ്പം നിര്‍ത്താനും ഹിന്ദുനേതാക്കന്മാരെ പീഡിപ്പിക്കാനുള്ള പിണറായി വിജയന്റെ നീക്കം വിലപോകില്ല. ഭരണത്തില്‍ വന്നത് മുതല്‍ ഹിന്ദുവിരുദ്ധ നിലപാടാണ് ഈ സര്‍ക്കാരിനുള്ളത്. ഈ സര്‍ക്കാരിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, നേതാക്കളായ ചിറ്റയം ഗോപകുമാര്‍, വിജയമോഹന്നായര്, പ്രസന്ന ഉണ്ണികൃഷ്ണന്, ഹരിഹരയ്യര്‍, രമേശ്ബാബു, പ്രവീണ്‍, മോഹനന്, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് സെന്തില്‍, അഭിഭാഷക പരിഷത്ത് നേതാവ് അഡ്വ.ആര്.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: