കണ്ണൂര്‍: ഉത്തരമലബാറിന്റെ വികസന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുവാനും സ്വതന്ത്രവും നിര്‍ഭയവുമായ പൊലീസ്‘ഭരണസംവിധാനം പുന:സ്ഥാപിക്കുവാനും ജനാധിപത്യ സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യവുമായി പൗരവകാശ ജനാധിപത്യപ്രവര്‍ത്തകരുടെ സംസ്ഥാനതല കണ്വെന്ഷന് കണ്ണൂരില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ മൂന്നാം വാരമാണ് കണ്വെന്ഷന് സംഘടിപ്പിക്കുകയെന്ന് ദലിത് പൗരവകാശ സംരക്ഷണസമിതി കണ്‍വീനര്‍ എം.ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളിത് വരെയുള്ള മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളെകുറിച്ചും ഒരു ജുഡീഷ്യല്‍ റിവ്യു നടത്തികിട്ടണം. സമാധാന ചര്‍ച്ചകള്‍ കൊണ്ട് രാഷ്ട്രീയകൊലപാതകള്ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. രാഷ്ട്രീയ കൊലകളിലേറെയും ഐപിസി അനുസരിച്ച് ഭീകരവാദത്തിന്റെയോ തീവ്രവാദത്തിന്റെയോ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ പല രാഷ്ട്രീയ കൊലക്കേസുകളും ഭീകരവാദത്തിന്റെ പരിധിയില്‍ വരുത്തിയില്ല. വാര്‍ത്താസമ്മേളനത്തില്‍ ബിഎസ്പി സംസ്ഥാനസെക്രട്ടറി കെ.കെ.ബാലകൃഷ്ണന്, ആദിവാസി ഗോത്രമഹാസഭ‘ഭാരവാഹി ബിനു ചെന്നപ്പൊയില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: