കോട്ടയം: ദ്വിദിന പൈതൃകോത്സവം ‘നാട്ട് തുടിപ്പ് 2016’ന് സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇടുക്കി ജില്ലയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട 12 കലാകാരന്മാരാണ് തങ്ങളുടെ നൈഷ്ഠികാചാരങ്ങളും സാംസ്കാരിക തനിമയും ഇതാദ്യമായി കോട്ടയത്ത് അവതരിപ്പിച്ചത്.
കലാപരിപാടികള്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്നു. രമേശ് (ഇടമലക്കുടി ആദിവാസി സംരക്ഷണസമിതി), രാജന് (മീന്‍കുത്തി ആദിവാസി സംരക്ഷണസമിതി), ഹരികൃഷ്ണന് (വനസംരക്ഷണസമിതി പ്രസിഡന്റ്), തങ്കസ്വാമി (തലൈവര്‍, ആണ്വന്കുടി), ബാബു (പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍), ദേവേന്ദ്രന്കാണി (പരപ്പയാര്‍കുടി), അര്ജുനന്കാണി (അമ്പലപ്പാറകുടി), ഈശ്വരന് കാണി (ആണ്വന്കുടി), ബാബു (ആദിവാസി കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഗോത്രവര്‍ഗ്ഗ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വൈക്കം ശശിധര ശര്‍മ്മ കളമെഴുത്തിനെക്കിറിച്ച് സോദാഹരണ പ്രഭാഷണം നടത്തി. പൈതൃക സംസ്കൃതിയുടെയും ഗ്രാമ്യഗോത്രവര്ഗ്ഗ കലാരൂപങ്ങളുടെയും സംരക്ഷണവും, പുനരാവിഷ്ക്കാരവും, വ്യാപനവും ലക്ഷ്യമാക്കി ആരംഭിക്കുന്ന സാംസ്ക്കാരിക വിനിമയ പരിപാടിയില്‍ എംജ ിസര്വ്വകലാശാല ലൈഫ്ലോങ് ലേണിംഗും, വനംവകുപ്പും കോട്ടയം കളിയരങ്ങ്, എന്‍എസ്എസ്, ഭാരതീയ വിദ്യാഭവന് കേന്ദ്രവും സഹകരിക്കുന്നു ണ്ട്.
സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. ഭാരതീയവിദ്യാഭവന് കേരളകേന്ദ്രം സെക്രട്ടറി പ്രൊഫ. സി. മോഹന്‍കുമാര്‍, കോട്ടയം കേന്ദ്രം ചെയര്മാന് ഡോ. പി.ജി. രാമകൃഷ്ണപിള്ള, സെക്രട്ടറി ഡോ. സി.പി. വിജയന്, എം.ജി സര്‍വ്വകലാശാലാ ലൈഫ് ലോങ് ലേണിംഗ് മേധാവി ഡോ. കെ. സാബുക്കുട്ടന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ സംസാരിച്ചു. എന്‍എസ്എസ് സമാഹരിച്ച 300പുസ്തകങ്ങള്‍ ഇടമലക്കുടിയില്‍ ആരംഭിക്കുന്ന പ്രഥമ ലൈബ്രറിക്കായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.പി. അനില്‍കുമാറിനെ ഏല്പിച്ചു.
രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ കളമെഴുത്ത് പ്രദര്‍ശനം ഉണ്ടായിരിക്കും. കളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലരമുതല്‍ സുഭദ്രാഹരണം കഥകളിയുടെ സോദാഹരണ പ്രഭാഷണവും കഥകളിപദകച്ചേരിയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: