കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ഒപിയുടെ പ്രവര്‍ത്തനസമയം രാത്രി 8വരെയാക്കാനുള്ള ആശുപത്രി വികസന സമിതിയുടെ തീരുമാനം നടപ്പാക്കാത്തതില്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു. രാത്രിയില്‍ ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ എടുത്ത ഈ തീരുമാനം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് സാധുക്കളായ രോഗികളോട് ചെയ്യുന്ന നീതികേടാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വികസനസമിതി മുഖേന ഫാര്‍മസിസ്റ്റുകളെ നിയമിച്ച് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം അടിയന്തിരമായി നടപ്പാക്കണം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് കലാവടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്മാന് കെ.ജി. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്മാന് കുരുവിള മാത്യൂസ്, ജസ്റ്റിന് ബ്രൂസ്, ആഷിക് മണിയംകുളം, തോമസ്.വി.സഖറിയാസ്, ശാാന്തകുമാരി വെളിയനാട്, സജിനി തമ്പി, പി.കെ. ബാബു, ചാത്തുക്കുട്ടി, പുരവൂര്‍ രഘുനാഥന്, സി. കരുണാകരന് നായര്‍, എ.സി. മോഹന്‍, പി. ഹരീന്ദ്രന്‍, ജോസ് പൂണിച്ചിറ, ഗഫൂര്‍.ടി.മുഹമ്മദ് ഹാജി, അഡ്വ. ജി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: