നിലവാരം മെച്ചപ്പെട്ട റോഡില്‍ വാഹനങ്ങള്‍ക്ക് അമിതവേഗത
കറുകച്ചാല്‍: ഇരട്ടവരിപ്പാതയായ ചങ്ങനാശ്ശേരി-വാഴൂര്‍, കഞ്ഞിക്കുഴി-മല്ലപ്പളളി, കറുകച്ചാല്‍-മണിമല റോഡുകള്‍ ഉന്നത നിലവാരത്തിലായതോടെ വാഹനങ്ങളുടെ വേഗത വര്‍ദ്ധിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാന്‍ പോലും പ്രയാസമായി.
കറുകച്ചാല്‍ ടൗണില്‍ പോലും വേഗതക്ക് നിയന്ത്രണമില്ല. യാത്രക്കാര്‍ സീബ്രാ ലൈനുകളില്‍ എത്തിയാലും വാഹനങ്ങളുടെ വേഗത കുറക്കാന്‍ തയാറല്ല. എറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. നിരവധി അപകടങ്ങളാണ് വാഴൂര്‍ റോഡിലും മല്ലപ്പളളി റോഡിലും ഉണ്ടാകുന്നത്. ടിപ്പറുകളുടെ അമിത വേഗതമൂലം മൂന്നുമാസങ്ങള്‍ക്കുളളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ചമ്പക്കര പളളിക്കു സമീപം വാഴൂര്‍ റോഡില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരുക്കേറ്റിരുന്നു. മാന്തുരുത്തി ചിറയ്ക്കല്‍ കുന്നേല്‍ മനു (25)വിനാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്നു തന്നെ കറുകച്ചാലില്‍ ടെമ്പോയും ബൈക്കും കാറും കൂട്ടിയിടിച്ചു.
കറുകച്ചാല്‍ കവലയിലെ ട്രാഫിക് ലൈറ്റ് കണ്ണടച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സിഗ്നല്‍ ലൈറ്റ് ഉണ്ടായിരുന്നപ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ സഹായകമായിരുന്നു.ഇപ്പോള്‍ രാത്രിയില്‍ റോഡു മുറിച്ചു കടക്കാന്‍ പാടുപെടുകയാണ്. എപ്പോഴാണ് വാഹനങ്ങള്‍ പാഞ്ഞു വരുന്നതെന്നറിയില്ല.14 ലക്ഷത്തോളംരൂപ ചെലവഴിച്ചു സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് ഒരു പ്രയോജനവുമില്ലാതെ പരസ്യബോര്‍ഡുകളും താങ്ങി നില്‍ക്കുന്നത്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്നാണ് പരിസരവാസികളും യാത്രക്കാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: