കോട്ടയം: നാഗമ്പടം നഗരസഭാ മൈതാനിയില്‍ നടന്നു വരുന്ന ജംബോ സര്‍ക്കസ് നവംബര്‍ 7ന് സമാപിക്കും. അസ്മല്‍ ബര്ഹെ, ഇസ്സാനാ അരഗാവി ബസ്രാത്ത് എന്നീ എതോപ്യന്‍ കലാകാരന്മാര് നടത്തുന്ന ഹാറ്റ് ജഗ്ലിംഗ്, ഫുട് അക്രോബാറ്റ് എന്നിവയുമായാണ് ഇത്തവണ ജംബോ കോട്ടയത്തെത്തിയത്. ഒപ്പം ആഫ്രിക്കന്‍ കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും കോര്‍ത്തിണക്കിയിരിക്കുന്നു.
ഹാറ്റ് ജഗ്ളിംഗ്, ഫുട് ആക്രോബാറ്റ് എന്നിവയാണു ഇവരുടെ വിസ്മയ പ്രകടനങ്ങള്‍. ഡബിള്‍ സാരി ആക്രോബാറ്റ്, നെറ്റിമേല്‍ ബാംബു, റോളര്‍ ബാലന്‍സ്, ഫിഷ് ആക്ട് എന്നിവയാണു വ്യത്യസ്തമായ പുത്തന്‍ ഇനങ്ങള്‍.
കൂടാതെ പോള്‍ ആക്രോബാറ്റിക്സ്, ഹ്യൂമണ്‍ പിരമിഡ്, ഫയര്‍ഡാന്‍സ്, ഗ്ലോബിനുള്ളില്‍ നാല് പേരുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനം, സാരി ആക്രോബാറ്റ്, സ്പ്രിംഗ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ്പ് ആക്രോബാറ്റ്, ഫയര്‍ ഡാന്‍സ്, സ്കേറ്റിംഗ് ഫളൈയിംഗ് ട്രീപ്പിള്സ് എന്നിവയാണു സര്‍ക്കസിന്റെ പ്രധാനപ്പെട്ട ഐറ്റങ്ങള്‍. ജീവനുള്ള മത്സ്യങ്ങളെ വായിലൂടെ വിഴുങ്ങി അവയെ ജീവനോടെ തന്നെ പുറത്തേക്കു തുപ്പുന്നു. പച്ച, ചുവപ്പ് നിറത്തിലുള്ള ജലം ഒന്നിച്ചു കുടിച്ചശേഷം നിറം തിരിച്ചു വെള്ളം എട്ടുമിനിട്ടിനുള്ളില്‍ പുറത്തേക്കു കളയുന്നു. നീല, ചുവപ്പ് സ്വര്‍ണ നിറങ്ങളിലുള്ള മക്കാവോ തത്തകള്‍ ജംബോ സര്‍ക്കസിന്റെ മാത്രം പ്രത്യേകതകളാണ്. ദിവസവും ഉച്ചകഴിഞ്ഞു 1നും 4നും രാത്രി 7 നുമായി 3 ഷോകളാണുള്ളത്. 100, 150, 200, 250 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: