ജറുസലേം: പ്രസിദ്ധമായ കുഴിമാടപ്പള്ളിയില് യേശുവിന്റെ ഭൗതികദേഹം അടക്കിയ കല്ലറയുടെ മേല്മൂടി തുറന്നു, ജറുസലേം പള്ളിയുടെ പുതുക്കിപ്പണിയുടെ ഭാഗമായാണിത്.
461 വര്‍ഷത്തിനു ശേഷമാണ് കല്ലറ തുറക്കുന്നത്. മാര്‍ബിള്‍ ശിലാഫലകം കൊണ്ടുള്ള മൂടി ഗവേഷകരുടെ സാന്നിദ്ധ്യത്തിലാണ് തുറന്നതെന്ന് നാഷണല്‍ ജ്യോഗ്രഫിക് മാസിക റിപ്പോര്‍ട്ടു ചെയ്യുന്നു.
”മാര്‍ബിള്‍ മൂടി നീക്കിയപ്പോള്‍ വിസ്മയപ്പെട്ടു, അതിനുള്ളില്‍ നിറച്ചിരുന്ന വസ്തുക്കള്‍ കണ്ട്,” പുതുക്കല്‍ പദ്ധതിയില്‍ പങ്കാളിയായ പുരാവസ്തു ഗവേഷകന് ഫ്രെഡറിക് ഹീബര്ട്ട് പറഞ്ഞു.
വാസ്തവത്തില്‍ മേല്മൂടി മാറ്റിയെങ്കിലും യേശുവിന്റെ ഭൗതിക ദേഹം അടക്കിയ പേടകമേ കാണാനായിട്ടുള്ളു. മുമ്പ് നടന്ന നീണ്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഭൗതിക ദേഹം കിടത്തിയ കല്പ്പലക അല്ലാതെ മറ്റൊന്നും കാണാനായിരുന്നില്ല.
യേശുവിനെ കുരിശിലേറ്റിയ ശേഷം ഉയിര്‍ത്തെഴുന്നേറ്റെന്ന വിശ്വാസമാണിന്നും നിലനില്‍ക്കുന്നതെന്നും അതിനപ്പുറം വിശേഷപരിശോധനകള്ക്ക് എത്താനായിട്ടില്ലെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യേശുവിന്റെ അന്തിമ സംസ്കാര കിടക്ക ജറുസലേമിലെ കുഴിമാടപ്പള്ളിയുടെ ഭാഗമായ ചെറു കെട്ടിടത്തിലാണ്. ഈ കെട്ടിം 1808 ല്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് പുതുക്കിപ്പണിതിരുന്നു. ഏതന്‍സിലെ ദേശീയ സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ പദ്ധതിയിലെ മുഖ്യ പങ്കാളികള്‍.
”ഇപ്പോള്‍ ഞങ്ങള്‍ ഇതു ചെയ്യുമ്പോള്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ യേശുവിന്റെ കുഴിമാടത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന ലോകര്‍ക്ക് ഏറെ ഗുണകരമായ രീതിയിലുള്ളതായിരിക്കു,”മെന്ന് പദ്ധതിയില്‍ പങ്കാളിയായ മുഖ്യ ശാസ്ത്രജ്ഞന് അന്റോണിയ മൊറോ പൗലു പറഞ്ഞതായി മാസിക വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: