കുമളി: തേക്കടി വനദുര്‍ഗ്ഗ ദേവിക്ക് 131-ാം പിറന്നാള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനും അപ്പുറത്തെ ചരിത്രമാണ് തേക്കടി വനദുര്‍ഗ്ഗ ദേവിയുടേത്.
1884-85 കാലഘട്ടത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ജോലികളുമായി എത്തിയവരും ആദിവാസി വിഭാഗത്തില്‍െപ്പട്ടവരും വന്യമൃഗങ്ങളില്‍ നിന്നും പ്രകൃതിക്ഷോഭത്തില്‍ നിന്നും രക്ഷ നേടുന്നതിനായി ദേവിയെ സങ്കല്‍പ്പിച്ച് മര ചുവട്ടിലെ ശിലയ്ക്ക് മുന്പില് പതിവായി വിളക്ക് തെളിച്ചതായും പിന്നീടുള്ള മുഴുവന്‍ തലമുറയും ക്രമം തെറ്റാതെ ആചാരാനുഷ്ടാനങ്ങള്‍ പാലിച്ചു പോന്നതായുമാണ് ഐതീഹ്യം. തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള വനംവകുപ്പ് കവാടത്തിലാണ് വനദുര്‍ഗ്ഗയുടെയും മറ്റു ഉപദേവതകളുടെയും ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും മേടമാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്ര മഹോത്സവം നടത്തപ്പെടുന്നത്.
ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് ഈ ക്ഷേത്ര ഉത്സവത്തിന്റെ പ്രത്യേകത. 131 വര്‍ഷം പിന്നിടുന്ന ഇന്ന് വിശേഷാല്‍ പൂജകളും, വഴിപാടുകളു
ം കലശവും, നവകവും ഉള്‍പ്പെടെ പ്രത്യക പൂജ ചടങ്ങുകള്‍ അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: