പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അയ്യപ്പഭക്തരുടെ താത്പര്യങ്ങള്ഹനിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍. ഭക്തരുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളേണ്ടവര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുകയാണ്. വനംവകുപ്പ് ശബരിമലയില്‍ അനാവശ്യ ഇടപെടലുകളാണ് നടത്തുന്നത്. പമ്പയിലും സന്നിധാനത്തും ദേവസ്വംബോര്‍ഡിനു കൈമാറിയ ഭൂമിയില്‍പോലും എന്തെങ്കിലും ചെയ്യുന്നത് തടസപ്പെടുത്തുകയാണ്.
ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാകണം. സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരുവിഹിതം ദേവസ്വം ബോര്ഡ്നല്കാന് തയാറാണ്. വെര്‍ച്ച്വല്‍-ക്യൂ സമ്പ്രദായത്തിന്റെ നടപടിക്രമങ്ങള്‍ പോലീസ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സികളില്‍ നിന്നും മാറ്റി ദേവസ്വത്തിന്റെ നിയന്ത്രണത്തിലാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യസംരംഭങ്ങളെയോ,സംഘടനകളെയോ അന്നദാനം നടത്താന്‍ അനുവദിക്കില്ല.
അയ്യപ്പഭക്തന്മാര്ക്ക് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുംഅറിയുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തി. കുപ്പിവെള്ളത്തിന്റെ ഉപയോഗം തടയുന്ന സാഹചര്യത്തില്ആവശ്യാനുസരണം ശുദ്ധജലം നല്‍കും. പിആര്‍ഒ മുരളി കോട്ടയ്ക്കകവും എക്സിക്യൂട്ടീവ് എന്ജിനീയര്കൃഷ്ണകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: