തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെയും പോലീസിലെയും ചേരിപ്പോര് സംസ്ഥാനഭരണം നിശ്ചലമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ഉദ്യോഗസ്ഥ തലപ്പത്തും പോലീസിലും സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടു.
കര്‍ക്കശക്കാരന്റെ ഭരണത്തിന് കീഴില്‍ അച്ചടക്കം പാലിക്കേണ്ടവര്‍ അഴിഞ്ഞാടുന്നു. വിജിലന്‍സ് ഡയറക്ടര്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളും ഇടവേളകളില്ലാതെ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. വിജിലന്‍സ് ഡയറക്ടറുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കി. ഐഎഎസ് തലപ്പത്തെ ഭിന്നതയും രൂക്ഷമായി,മുരളീധരന് ചൂണ്ടിക്കാട്ടി.
വിജിലന്‍സ് അന്വേഷിക്കുന്ന മിക്ക കേസുകളും വിജിലന്‍സ് കോടതിയില്‍ പായിച്ചിറ നവാസ് എന്നയാള്‍ നേടിയ വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇയാള്‍ക്കെതിരെ സ്ത്രീപീഡനം ഉള്‍പ്പെടെ മൂന്ന് കേസുകളുണ്ടെന്നും ഇയാള്‍ക്ക് വിശ്വാസയോഗ്യതയില്ലെന്നും ഇന്റലിജന്‍സ് എഡിജിപി അന്വേഷിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സൗമ്യാ കൊലക്കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലും ഐജിയും തമ്മില്‍ തര്‍ക്കം.
ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്നുയെന്ന് എറണാകുളം റേഞ്ച് ഐജിക്കെതിരെ നിയമസഭയില്‍ വിമര്‍ശനം വന്നതിന്റെ തൊട്ടുപിറ്റേന്നുതന്നെ ഇതേ ഐജി ഗുണ്ടാവിരുദ്ധ സ്ക്വാഡ് രൂപീകരിച്ച് തലവനായി സ്വയം അവരോധിതനായി. തൊട്ടു പിറ്റേന്ന് ഡിജിപി വേറെ ഗുണ്ടാവിരുദ്ധ സ്ക്വാഡ് ഉണ്ടാക്കി.
ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം പോലും നടപ്പാക്കാനാവുന്നില്ല. ക്രമസമാധാനം തകരാറിലാക്കി ഭരണ പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ കേരളീയര്‍ക്ക് ബാധ്യതയായെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
വിവരാവകാശ കമ്മീഷണറെ നിയമിക്കണം: യുവമോര്‍ച്ച
തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന അറിയാനുള്ള അവകാശത്തിന്റെ നെടുംതുണായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്.എസ്. രാജീവ്. മുഖ്യ വിവരാകാശ കമ്മീഷണര്‍ ഉള്‍പ്പടെ അഞ്ചു കമ്മീഷണര്‍മാരാണ് വിവരാവകശകമ്മീഷനില് വേണ്ടത്.
എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മുഖ്യവിവരാവകാശ കമ്മീഷണര്‍ മാത്രമാണുള്ളത്. പ്രധാനപ്പെട്ടതുള്പ്പടെ രണ്ടായിരത്തോളം പരാതികള്‍ പരിഹരിക്കാതെ കമ്മീഷനില്‍ കെട്ടികിടക്കുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് കമ്മീഷനിലെ ഒഴിവുകള്‍ നികത്താന്‍ തയ്യാറാകണമെന്ന് ആര്.എസ്. രാജീവ് അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: