കൊച്ചി: നടപടിയെടുക്കേണ്ട കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് നോക്കുകുത്തിയായതിന്റെ ഫലമാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം പെരുകാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മേനകാ ഗാന്ധിയെ പഴിചാരി തെരുവ് നായ പ്രശ്നം നേരിടുന്നതിലുള്ള വീഴ്ച മൂടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. മേനകാ ഗാന്ധി മൃഗസംരക്ഷണ വകുപ്പ് കയ്യാളുന്ന മന്ത്രിയല്ല. അവരുടെ അഭിപ്രായം മൃഗസ്നേഹി എന്ന നിലയ്ക്കാണ്. ഇടതു വലതു മുന്നണി സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ നിലപാടുകളാണ് പ്രശ്നം ഇത്ര രൂക്ഷമാക്കിയത്. തെരുവുനായ്ക്കളെ നേരിടാന്‍ ഇതുവരെ കേന്ദ്രം അനുവദിച്ച ഫണ്ട് എന്തിനുവേണ്ടി വിനിയോഗിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അക്രമണകാരികളായ നായ്ക്കളെ നേരിട്ട് ജനങ്ങളുടെ ജീവന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ കാണിക്കണം. ഭക്ഷ്യ സുരക്ഷാ നിയമം അടക്കമുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തെരുവ് നായ പ്രശ്നത്തില്‍ മേനകാ ഗാന്ധിയെ കുറ്റപ്പെടുത്തുന്നത് കാപട്യമാണ്, ശോഭ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: