കോട്ടയം: ആദ്യമായി കാടിറങ്ങിയ ഇടമലക്കുടിയിലെ ഗോത്രവര്‍ഗ്ഗ കലാകാരന്മാര് കൊട്ടും പാട്ടുമായി കോട്ടയത്ത്. ഗോത്രവര്‍ഗ്ഗ സംസ്കൃതിയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എം.ജി സര്‍വ്വകലാശാല ലൈഫ് ലോങ് ലേണിങ്, വനംവകുപ്പ്, കോട്ടയം കളിയരങ്ങ്, ഭാരതീയ വിദ്യാഭവനും ചേര്‍ന്നൊരുക്കിയ പരിപാടിയിലാണ് ഗോത്രവര്‍ഗ്ഗ കലാകാരന്മാര് പങ്കെടുത്തത്.
കൊട്ട്, കുഴല്‍, കിടുമുട്ടി, ചലുങ്ക്, ഉറുമസി ചുടങ്ങിയ വാദ്യോപകരണങ്ങളുടെ താളമേളങ്ങള്‍ക്കൊപ്പം കലാകാരന്മാര് ചുവടുവച്ചപ്പോള്‍ ഇടമലക്കുടിയിലെ തൈപ്പൊങ്കല്‍-കാര്‍ത്തിക ഉത്സവങ്ങള്‍ കോട്ടയത്ത് അരങ്ങേറി. ഗണപതി, സുബ്രഹ്മണ്യന്, കാളി എന്നീ ദേവതകളെ സ്തുതിച്ചുകൊണ്ടാണ് നൃത്തത്തിന്റെ ചുവടുവയ്പ്. പുറംലോകത്തിന് അന്യമായ നാട്യമേളങ്ങള് ആദ്യമായാണ് കുടിക്ക് പുറത്ത് അവതരിപ്പിക്കുന്നതെന്ന് സംഘാംഗം ഹരികൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു.
12 അംഗ സംഘമാണ് വനംവകുപ്പ് തയ്യാറാക്കിയ വാഹനത്തില്‍ പരിപാടി അവതരിപ്പിക്കാനായി എത്തിയത്. വനാന്തരങ്ങളില്‍ പാര്‍ക്കുന്ന ഇരുപത്തിയാറോളം കുടികളില്‍ നിന്നുള്ള പ്രതിനിധികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: