മനില: ദൈവം നേരിട്ടു കല്‍പ്പിച്ചതിനാല്‍ ഇനി ആരെയും പഴിക്കില്ലെന്ന്, അബദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ. ഈ വെളിപ്പെടുത്തല്‍ മറ്റൊരു ചര്‍ച്ചാ വിഷയമായി. ജപ്പാന് പര്യടനത്തിനു മുന്നോടിയായി ദവാവോ നഗരത്തിലാണ് ഡ്യുട്ടെര്‍ട്ടെയുടെ പ്രസ്താവന.
മാര്‍പാപ്പയെ ‘വെറുക്കപ്പെട്ടവനെന്നും’ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ‘തുലഞ്ഞുപോട്ടെ’ യെന്നും പഴിച്ച് വിവാദത്തില്‍ പെട്ട ഡ്യുട്ടെര്‍ട്ടെ പറയുന്നതിങ്ങനെ: ”വിമാനയാത്രയ്ക്കിടെയാണ് അശിരീരി കേട്ടത്. ‘ശാപവാക്കുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഈ വിമാനം താന്‍ താഴേക്ക് ഇടുമെന്നായിരുന്നു’ അത്. ആരാണ് ഇതു പറയുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍ ദൈവമാണെന്ന് മറുപടി കിട്ടി.
ഇനി ആരേയും പഴിക്കുകയോ മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ദൈവത്തിനു ഞാന്‍ വാക്കുകൊടുത്തു.” ഡ്യുട്ടെര്‍ട്ടെയുടെ വാക്കുകള്‍ ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. ഏറെ കൈയടി വേണ്ട, അത് എല്ലാം അവതാളത്തിലാക്കും എന്ന് ഡ്യുട്ടെര്‍ട്ടെ പറഞ്ഞു.
ഡ്യൂട്ടെര്‍ട്ടെയുടെ പ്രസംഗങ്ങള്‍ മാത്രല്ല, പ്രവൃത്തിയും വിവാദങ്ങളുണ്ടാക്കുന്നു. അധികാരമേറ്റത് ലഹരി മാഫിയയെ ഒതുക്കാനാണെന്നു പ്രഖ്യാപിച്ച അദ്ദേഹം നടത്തിയ ലഹരി വേട്ടയില്‍ ആയിരക്കണക്കിനു പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: