ഇസ്ലാമാബാദ്: വ്യാജ പാസ്പോര്‍ട്ടിന്റെ പേരില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് അറസ്റ്റ് ചെയ്ത ‘അഫ്ഗാന് പെണ്‍കുട്ടി’ അഭയാര്ഥിയായിരുന്നില്ലെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യുഎന്‍എച്ച്സിആര്‍).
അഫ്ഗാന് ജനതയുടെ രോഷത്തിന്റെ പ്രതീകമെന്ന നിലയില്‍ പ്രശസ്തയായ ഷര്‍ബദ് ഗുലായെ കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്. അഫ്ഗാനിസ്ഥാന്റെ പച്ചക്കണ്ണുകളുള്ള മോണലിസയെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട ഇവര്‍ അഭയാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ലെന്നാണ് യുഎന്എച്ച്സിആര്റിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് അഭയാര്ത്ഥിയുടേതായ യാതൊരു സഹായവും ചെയ്യാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പലായനം ചെയ്ത ഇവരുടെ ചിത്രം 1984ല്‍ പെഷവാറിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ വെച്ചാണ് സ്റ്റീവ് മക്കറി എടുത്തത്. 1985ല്‍ നാഷണല്‍ ജിയോഗ്രാഫിക് മാഗസിന്റെ മുഖചിത്രമായി ഈ ചിത്രം വന്നതോടെയാണ് ഇവര്‍ ലോക പ്രശസ്തയായത്.
അഭയാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇവര്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നാണ് ഏജന്‍സി പറയുന്നത്. വിഷയം പാക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അത് വിജയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അഫ്ഗാന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: