ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറില്‍ ജപ്പാന് സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മോദി 11ന് ജപ്പാനിലെത്തും. ജപ്പാനീസ് ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സെ ആബെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
സൈനികേതര ആണവ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിരോധ രംഗങ്ങളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
ജപ്പാന്റെ അണുശക്തി കേന്ദ്രങ്ങളുടെ സാങ്കേതിക വിദ്യ ഭാരതത്തിലേക്ക് കയറ്റുമതി ചെയ്യാന്‍ കരാര്‍ സഹായിക്കും. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യവുമായുള്ള ജപ്പാന്റെ ആദ്യത്തെ ആണവ കരാറാകും ഇത്. സൈനിക ആവശ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കില്ലെന്ന് ഭാരതം ജപ്പാന് ഉറപ്പ് നല്‍കും.
മോദിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും സഹകരണത്തില്‍ പുതിയ അധ്യായം തുറക്കക്കുമെന്ന് ജപ്പാന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഭാരതത്തെപ്പോലെ ജപ്പാനുമായും ചൈന അസ്വാരസ്യത്തിലാണ്. ഈ സാഹചര്യത്തില്‍ ചൈനയുടെ നീക്കങ്ങളും ചര്‍ച്ചയാകും. ചൈനയെ പ്രതിരോധിക്കാന്‍ തീരസുരക്ഷയില് ഭാരതത്തിന്റെ സഹകരണം ജപ്പാന് ആവശ്യപ്പെട്ടിരുന്നു. മോദിയുടെ രണ്ടാമത് ജപ്പാന് സന്ദര്‍ശനമാണിത്. 2014ലായിരുന്നു ആദ്യ സന്ദര്‍ശനം. 2015ല്‍ ജപ്പാന് പ്രധാനമന്ത്രി ഭാരതത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: