ന്യൂദല്‍ഹി: ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂര്‍ ജില്ലയില്‍ നടമാടുന്ന ആക്രമണങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. അക്രമ സംഭവങ്ങളെപ്പറ്റി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. അഖിലഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി ശശിധര്‍ നല്കിയ പരാതിയിലാണ് നോട്ടീസ്.
കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സിപിഎം നേതാക്കള്‍ നടത്തിയ അക്രമങ്ങളും കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും പരാതിക്കാരന് കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തില്‍ മാത്രം നടന്ന അക്രമസംഭവങ്ങളും കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ എണ്‍പതിലേറെ പേര്‍ക്കാണ് ഇതുവരെ ഗുരുതരമായ വെട്ടേറ്റ് ചികിത്സയിലുള്ളത്. ഇരുനൂറിലേറെ കേസുകള്‍ സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തു. 150ലേറെ വീടുകള്‍ സിപിഎമ്മുകാര്‍ തകര്‍ത്തതായും പരാതിയിലുണ്ട്.
കേന്ദ്രആഭ്യന്തരസെക്രട്ടറി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡിജിപി, കണ്ണൂര്‍ ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും അക്രമങ്ങളെപ്പറ്റി വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന് നോട്ടീസയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: