നാഗ്പൂര്‍: വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സ്മാര്‍ട്ഫോണുമൊക്കെ അതിസാധാരണമായപ്പോള് സ്കൂള്‍ ക്ലാസ്മുറികളിലെ ഹാജര്‍ പഴഞ്ചന്‍ രീതിയായി. ഇനി ഹാജരിനും സെല്ഫിക്കാലം. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്കൂളിലാണ് ഈ ‘സ്മാര്‍ട്’ പരിഷ്കാരം.
നാഗ്പൂര്‍ വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള മൊബൈല്‍ ആപ്പിന്റെ പ്രാരംഭ നടപടികളിലാണ്. പ്രാവര്‍ത്തികമാക്കുന്നതോടെ ഹാജര്‍ വിളി നില്ക്കും. ക്ലാസ് ടീച്ചര്‍ എല്ലാ വിദ്യാര്‍ത്ഥികളുമൊത്ത് ടാബില്‍ സെല്‍ഫി എടുത്താല്‍ മതി. തിങ്കളാഴ്ചകളില്‍ നിര്‍ബന്ധമായും സെല്‍ഫി എടുത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വിവരങ്ങള്‍ കൈമാറണം.
2017 ജനുവരി മുതലാണ് ഈ പുതിയ സെല്‍ഫി ഹാജര്‍ പ്രവര്‍ത്തികമാവുക. അതിനു മുമ്പ് എല്ലാ വിദ്യാര്‍ത്ഥികളുടേയും പേരു വിവരങ്ങളും ആധാര്‍ നമ്പറും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നന്ദ് കുമാര്‍ പറഞ്ഞു.
സ്കൂളിനു പരിസര പ്രദേശങ്ങളില്‍ ഉള്ളവര്‍ പൊതുവേ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അറ്റന്ഡന്സിനു പകരം ബയോമെട്രിക് അറ്റന്‍ഡന്‍സ് ഏര്‍പ്പെടുത്തുന്നതിനായി ആലോചിച്ചതെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: