തൃശൂര്‍ ജില്ലയിലെ ചേലക്കര എന്ന സംവരണ മണ്ടലത്തിലെ പ്രഭാത-രാത്രികാല ബസ്സുകളുടെ അഭാവംമൂലം പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗത്തേക്കുള്ള ഹ്രസ്വദൂര ദീര്‍ഘദൂര ട്രെയിന്‍ യാത്രാവശൃങ്ങള്ക്കായി ഷോര്‍ണൂര്‍, പാലക്കാട് ജംഗ്ഷനിലേക്കുപോകുന്നവര് വളരെ ക്ലേശമനുഭവിക്കുകയാണ്. മലപ്പുറത്ത തേഞ്ഞിപ്പലത്തുള്ള കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ താഴെയാണ് ചേലക്കര ഉള്‍പ്പെടെയുള്ള തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ഈവഴിക്കു കോഴിക്കോട്ടേക്കു ബസ്സുകളില്ല. അടുത്തുകിടക്കുന്ന പിക്നിക് സ്പോട്ടായ മലമ്പുഴക്കുപോലും ഇപ്പോള്‍ ബസ്സില്ല. ഇതാണു വികസനം മോഹിച്ച ചേലക്കര സംവരണ മണ്ടലത്തിന്റെ ദുരവസ്ഥ!
ഇതിന് ശാശ്വത പരിഹാരമായി ചേലക്കര, പഴയന്നൂര്‍ വഴി മെയിന്‍ലൈന്‍ ബസ്സ് ഡിപ്പോകളായ പാലക്കാട്, തൃശ്ശൂര്‍, വടക്കുംചേരി, പെരിന്തല്‍മണ്ണ, ആലത്തൂര്‍, കോഴിക്കോട് എന്നീ റൂട്ടുകളില്‍ പ്രഭാത, രാത്രി ബസ്സുകള്‍ പുതുതായി അനുവദിക്കണമെന്നും, 25 വര്‍ഷം മുന്‍പ് 13 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉണ്ടായിരുന്നത് ഇനിയെങ്കിലും പുനസ്ഥാപിക്കണമെന്നും, തിരുവില്വാമല, കുന്നംകുളം വഴി ഗുരുവായൂര്‍ക്ക് അതികാലത്ത് ഓടിയിരുന്ന ബസ്സ് യാ്രത മുടക്കിയതും ആലത്തൂര്‍-കോഴിക്കോട് ബസ്സ് ചേലക്കരവഴി ഓടിയിരുന്നത് ഗതിമാറ്റിയതും പുനസ്ഥാപിക്കണെമന്നും ചൂണ്ടിക്കാട്ടി ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും സെപ്തംബര്‍ അഞ്ചിനയച്ച 108 തദ്ദേശവാസികള്‍ ഒപ്പിട്ട ‘ഭീമ ഹര്‍ജി’ക്കു മറുപടിപോലും ലഭിച്ചില്ല എന്നത് മുഖ്യമന്ത്രിയുടെ ഒരുമാസത്തെ പ്രഖ്യാപിത കാലാവധിക്കു കടകവിരുദ്ധമാണ്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ പരിഹരിക്കപ്പെടാതെ കിടക്കുന്ന ചേലക്കര മണ്ടലത്തിലെ നീറിക്കൊണ്ടിരിക്കുന്ന യാത്രാ പ്രശ്നത്തിനു ശാശ്വതപരിഹാരം കാണണം.
സി.എല്‍. നാരായണസ്വാമി, ചേലക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: