‘അവസാന അത്താഴം’ എന്ന പ്രശസ്ത ചിത്രം സാന്താ ക്രോസ് ബസലിക്കയില്‍ ഇപ്പോള്‍ പുനസ്ഥാപിച്ചതും 1966 ലെ കൂറ്റന്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് ചിത്രം സംരക്ഷിച്ചതും ചരിത്രമാണ്. അതുകൊണ്ടുതന്നെയാണ് ഇറ്റലിയുടെ പ്രധാനമന്ത്രി മാറ്റേവോ റെന്‍സി ‘മണ്ണിന്റെ മാലാഖ’മാര്‍ക്ക് ആദരമര്‍പ്പിച്ചത്. റെന്‍സി പറഞ്ഞു,’നിങ്ങളുടെ ശുഭവിശ്വാസവും ശക്തി’യുമാണ് ഇതിനെല്ലാം കാരണമായത്.
അരനൂറ്റാണ്ടുമുമ്പ്, ഇറ്റലിയില്‍ ആര്‍മോ നദി കരകവിഞ്ഞപ്പോള്‍ തകര്‍ത്തുകൊണ്ടു പോയത് ചരിത്രത്തെയും സ്മാരകങ്ങളെയുമാണ്. അമൂല്യമായ കലാസൃഷ്ടികള്‍ പലതും വെള്ളത്തിലായി. നൂറിലേറെ പേര്‍ക്ക് ജീവന് പോയി.
ജീവന് പണയം വെച്ചും സംരക്ഷണത്തിനിറങ്ങിയവര്‍, ‘മണ്ണിന്റെ മാലാഖമാര്‍’ 16 ാം നൂറ്റാണ്ടില്‍ ജ്യോര്‍ജിയോ വസാറി വരച്ച ‘അവസാനത്തെ അത്താഴം’ അന്ന് കേടുപറ്റാതെ രക്ഷിച്ചെടുത്തു. സ്വദേശത്തും വിദേശത്തുനിന്നുമുള്ള പതിനായിരക്കണക്കിനു പേര് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ചിത്രം പഴയപടി സ്ഥാപിക്കുന്നത് അസാധ്യമെന്നു കരുതി മറ്റൊരിടത്ത് സംരക്ഷിച്ചിരിക്കുകയായിരുന്നു. 2006 ല്‍ ഇറ്റലിയിലെ ഒപീഫിസിയോ ദെല്ലേ പിട്രേ ദ്യൂറെ (ഒപിഡി) എന്ന ഏജന്‍സി, ചിത്രം പുനസ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ അവര്‍ക്കുണ്ടായിരുന്നു. 13 വിദഗ്ധര്‍ രണ്ടുവര്‍ഷം വിശദ പഠനം നടത്തിയാണ് കേടുകൂടാതെ ജോലി പൂര്‍ത്തിയാക്കിയത്. സാന്താ ക്രോസ് ബസലിക്കയില്‍ ചിത്രം പുനസ്ഥാപിച്ചതിന്റെ ആഘോഷ ചടങ്ങുകളും നടന്നു. പുതിയ സംവിധാനത്തില്‍ ഇനിയൊരു വെള്ളപ്പൊക്കമോ മറ്റോ ഉണ്ടായാല്‍ ചിത്രം സുരക്ഷിതമായി ഉയര്‍ത്തി മാറ്റാന്‍ പാകത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: