കല്‍പ്പറ്റ: മാനന്തവാടിയിലെ സിപിഐ, സിപിഎം സംഘര്‍ഷം പുതിയ തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിക്ക് സിപിഐ വയനാട് ജില്ല കൗണ്‍സില്‍ അംഗം എല്‍ സോമന് നായര്‍ തുറന്ന കത്ത് അയച്ചു. നവംബര്‍ 3ന് സിപിഐ മാനന്തവാടി ലോക്കല്‍ കമ്മറ്റി മാനന്തവാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിന് നേരെ സിപിഎം മാനന്തവാടി ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേട്ട് അടക്കം ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ സോമന് നായര്‍ക്കും പരിക്ക് പറ്റിയിരുന്നു. കത്ത് ഇങ്ങനെ;
84 വയസ്സ് പ്രായമുളള ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഞാന്‍ 14 ാമത്തെ വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇപ്പോള്‍ എന്റെ പ്രായപരിധിക്കുളളില് നിന്ന് കൊണ്ട് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. വയനാട് ജില്ലയിലെ മാനന്തവാടി നഗരസഭ ഭരിക്കുന്നത് എല്‍ഡിഎഫ്. മാനന്തവാടി ടൗണിന്റെ വികസനത്തിന് കൂട്ടായി എടുത്ത തിരുമാനപ്രകാരം ഒഴിപ്പിക്കപ്പെട്ട അര്‍ഹരായ വഴിയോര കച്ചവടക്കാരെ പുനരധിവാസിപ്പിക്കുകയും,വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വികരിക്കേണ്ടതുമായിരുന്നു.
ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാരെ പുനരധിവപ്പിക്കുവാന് നടപടി സ്വികരിക്കുകയോ,വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വികരിക്കുകയോ ചെയ്തിട്ടില്ല.ഈ നടപടിയെ സിപിഐ എതിര്‍ക്കുകയും അടിയന്തര നടപടി സ്വികരിക്കുകയും ചെയ്യണമെന്ന് മാനന്തവാടി താലൂക്ക് എല്‍ ഡി എഫ് കമ്മറ്റി യോഗത്തിലും മുനിസിപ്പാലിറ്റി ചെയര്‍മാന്റെ മുന്നിലും പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടി സ്വികരിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തിരുമാനിച്ചത്
നവംബര്‍ 3ാം തിയ്യതി രാവിലെ 11 മണിക്ക് മുനിസപ്പാലിറ്റി ഓഫിസിന് 200 മിറ്റര്‍ ദൂരത്ത് വെച്ച് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുളള അന്‍പതോളം പേരടങ്ങുന്നഗുണ്ടകള് വടിയും കല്ലും മറ്റ് ആയുധങ്ങളുമായി ഞങ്ങളെ ആക്രമിച്ചു.ഞാനുള്‍പ്പെടെയുളള സഖാക്കള്ക്കൂം മാരകമായി പരിക്കേറ്റു.അക്രമം തടഞ്ഞ മാനന്തവാടി എസ്ഐ അടക്കം പല പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഭീകരമായി മര്‍ദ്ദനമേറ്റു.
സഖാവെ നമ്മുടെ ഭരണത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരേയും ക്രമസമാധാനത്തിന് നിയോഗിക്കപ്പെട്ട പോലിസിനെയും നടുറോഡില്‍ വെച്ച് ഭീകരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച സിപിഐ എം നേതൃത്വം എന്താണ് ഇവിടെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.മുന്നണി സംവിധാനത്തെ പൊതുസമൂഹത്തിന് മുന്നില്‍ കരിവാരി തേക്കുകയും പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു.ഇത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല.മേല്‍കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തി നടപടി സ്വികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഇതിനു പുറമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ അമിത്ഷയ്ക്കും പ്രധാന മന്ത്രിക്കും വിഡിഒ ദൃശ്യങ്ങള്‍ അടങ്ങിയ പരാതിയും അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: