ഇന്ദ്രിയങ്ങള്‍ ഭൗതികവസ്തുക്കളുമായി ബന്ധപ്പെടുമ്പോഴാണ് മനുഷ്യന് താന്‍ സുഖം അനുഭവിക്കുന്നു എന്നു തോന്നുന്നത്. തോന്നുന്നു എന്നു പറയാന്‍ കാരണം, ആ സുഖം അനുഭവിക്കാന്‍ വേണ്ടി നാം ധാരാളം ദുഃഖം ആദ്യം അനുഭവിക്കുന്നുണ്ട്. ധാരാളം പണം ചെലവഴിക്കുന്നു, ഊണും ഉറക്കവും വേണ്ടതുപോലെയില്ലാതെ ഓടി നടക്കുന്നു. ആ ദുഃഖത്തില്‍നിന്നാണ് നല്ല വീട്ടില്‍ താമസിച്ച് സുഖം അനുഭവിക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ടാണ് ”ദുഃഖയോനയ ഏവതേ” എന്നു ഭഗവാന് പറഞ്ഞത്-ദുഃഖത്തില്‍നിന്നാണ് സുഖത്തിന്റെ ഉല്പത്തി എന്നര്‍ത്ഥം.
പുതിയ ഗൃഹത്തില്‍ താമസിച്ച് സുഖം അനുഭവിക്കുമ്പോഴാണ് മാറാരോഗം പിടിപെടുന്നത്. അതോടുകൂടി സുഖം അവസാനിച്ചു. ഒരു പിടിചോറ് കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. അതാണ് ഭഗവാന്,
”ആദ്യവന്തഃ കൗന്തേയാ” ഭൗതികസുഖങ്ങള്‍ തുടക്കവും ഒടുക്കവും ഉള്ളവയാണ്. യാഗാദി വൈദിക കര്‍മങ്ങള്‍ ചെയ്ത് തേടുന്ന ദിവ്യലോകങ്ങളിലെ സുഖങ്ങളും ആദിയും അന്തവും ഉള്ളതും, ആ ലോകങ്ങള്‍ തന്നെ നശിക്കുന്നവയുമാണ്. ഈ കാരണങ്ങള്‍ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിച്ച സമദര്‍ശികളും പണ്ഡിതന്മാരും ഭൗതികസുഖം വേണമെന്ന് ആഗ്രഹിക്കുന്നതേ ഇല്ല. കിട്ടിയാല്‍ പോലും ഭൗതിക സുഖത്തില്‍ ആനന്ദിക്കുന്നുമില്ല.
”ന തേഷുരമേതബുധ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: