ഉപനിഷത്തുകളുടെ കാലത്ത് ഗുരു എന്ന ശബ്ദത്തിന്റെ സ്ഥാനത്ത് ആചാര്യന് എന്നാണ് പ്രയോഗത്തിലുണ്ടായിരുന്നത്. ഗായത്രി ഉപദേശിച്ച് വേദാദ്ധ്യയനത്തിന് അര്‍ഹനാക്കുന്നത് ഗുരുവും ഉപനയനത്തിനുശേഷം വേദാദ്ധ്യനം ചെയ്യിക്കുന്നത് ആചാര്യനും ഏതെങ്കിലും ഒരു വേദമോ വേദത്തിന്റെ ഭാഗമോ പഠിപ്പിക്കുന്ന വ്യക്തി ഉപാദ്ധ്യായനുമാണെന്ന് മനുവും യജ്ഞവല്ക്യനും പറഞ്ഞിട്ടുണ്ട്. ഉപനിഷത്ക്കാലങ്ങളില് ആചാര്യകുലമേ ഉണ്ടായിരുന്നുള്ളു; ഗുരുകുലമില്ലായിരുന്നു. ധര്‍മ്മത്തെ ആചരിച്ചു കാട്ടിക്കൊടുക്കുന്നവനാണ് ആചാര്യന്.
ധര്‍മ്മശാസ്ത്രമാണ് നിവൃത്തിമാര്‍ഗം. ആചാര്യന് ധര്‍മ്മമാകുന്ന തോണിയുടെ തുഴച്ചില്‍ക്കാരനാണ്. അക്കരെ കടക്കാനുപയോഗിക്കുന്ന തോണിയാണ് ധര്‍മ്മം.
“ഹിതബോധകങ്ങളായ ശാസ്ത്രങ്ങളെ പഠിച്ച്, ഗ്രഹിച്ച്, സ്മരിച്ച് ഉറപ്പിക്കുകയും ശിഷ്യനിലേക്ക് സംക്രമിപ്പിക്കുകയും ശിഷ്യനെ ശിഷ്ടാചാരമാര്ഗത്തില് നിലനിര്‍ത്തുകയും സ്വയം ശിഷ്ടാചാരം പാലിക്കുകയും ചെയ്യുന്ന ആളാണ് ആചാര്യന്, എന്ന് വിമലാനന്ദസ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശിഷ്യനില്‍ പുത്രനോടെന്നപോലെയുള്ള വാത്സല്യമില്ലാത്ത ഗുരു ബ്രഹ്മഹത്യാതുല്യമായ പാപമുള്ളവനായിത്തീരുന്നു. മാത്രമല്ല, ആ ഗുരുവിന്റെ ആശിര്വചനങ്ങള് ശിഷ്യനു പറ്റാതെയും പോകുന്നു. ഇവന് എന്നെ രക്ഷിക്കണമെന്ന ബോധം ഗുരുവിനും, ഇദ്ദേഹം തന്നെയാണ് എന്റെ സമാദരണീയനായ ഗുരു എന്ന ബോധം ശിഷ്യനും ഉള്ളപക്ഷം രണ്ടുപേര്‍ക്കും പരമസാഫല്യം ലഭിക്കും.
മിഥ്യാവാദിയാകുന്ന ജ്ഞാനഹീനനെ ഗുരുവായി സ്വീകരിക്കരുത്. മനശ്ശാന്തിയില്ലാത്തവന് അന്യര്‍ക്ക് എങ്ങനെ ശാന്തിനല്‍കും! വിവേകരഹിതനും ഗര്‍വ്വിഷ്ഠനുമായ വ്യക്തിയെ ഗുരുവായി സ്വീകരിച്ചുകൂടാ. സത്പ്രവൃത്തികള്‍ ചെയ്യുന്നവനും ധര്‍മ്മജ്ഞനുമായ ഒരുവന് ഏതു നീചജാതിയില്‍ പെട്ടവനായാലും ആദരണീയനാണ്. ബ്രാഹ്മണകുലത്തില്‍ പിറന്നാലും അറിവ് നേടാത്തവന് അജ്ഞന് തന്നെയാണ്. (ശങ്കരാചാര്യരുടെ മനീഷാപഞ്ചകം വായിക്കുക).
പ്രതികരിക്കാൻ ഇവിടെ എഴുതുക: