അന്തസ്സുഖഃ-ആദ്യം, നമ്മുടെ അന്തഃകരണത്തില്‍ തന്നെയുണ്ട് എന്ന ബോധം ഉണ്ടാവണം. ആ ബോധം ഉള്ളവനാണ് ‘അന്തഃസുഖന്’. ഭൗതികമായ ഉപകരണങ്ങളില്‍ സുഖം ഒളിച്ചിരിക്കുകയല്ല. കാറ്റ് ഫാനിലോ വിശറിയിലോ ഒളിച്ചിരിക്കുകയല്ലല്ലോ. ഭൗതികമായ ഉപകരണങ്ങള്‍കൊണ്ട് ആത്മാവിലുള്ള സുഖം അനുഭവിക്കാന്‍ കഴിയുന്നു, അത്രമാത്രം.
അന്നര്ജ്യോതിഃ ഏവയഃ
ഗൃഹത്തിന്റെ അന്തര്‍ഭാഗത്ത് ദീപം ജ്വലിക്കുന്നുണ്ടെങ്കില്‍ മാത്രമേ അവിടെയുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുള്ളൂ. വേദോപനിഷത്തുക്കള്‍, ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങളുടെ അധ്യയനംകൊണ്ടും ആചാര്യനില്‍നിന്ന് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍കൊണ്ടും. അന്തര്ജ്യോതി- ജ്ഞാനമാകുന്ന ദീപം പ്രകാശിച്ചുകൊണ്ടിരിക്കണം. എന്നാല്‍ മാത്രമേ പരമാത്മാവായ ഭഗവാനെ വേണ്ടതുപോലെ അറിയാന്‍ കഴിയുള്ളൂ.
”അഹമാത്മാഗുഡാകേശ
സര്‍വഭൂതാശയസ്ഥിതഃ”
(ഞാന്‍ സര്‍വപ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി സ്ഥിതിചെയ്യുന്നു) എന്ന ഭഗവാന്റെ തിരുവായ് മൊഴി വിശ്വസിക്കണം.
അന്തരാരാമ:
‘അന്തഃ’എന്ന പദത്തിന് വേദത്തില്‍ ‘ആത്മാവ്’ എന്ന് അര്‍ത്ഥമുണ്ട്.
”സര്‍വസ്മാല്‍ അന്തരതരം
യദയ മാത്മാ”-
ആ ആത്മാവില്‍ ആരമിക്കണം, ക്രീഡിക്കണം-ജീവന്മുക്താവസ്ഥ ആഗ്രഹിക്കുന്നവന് എന്നാണ് പറയുന്നത്. എങ്ങനെ ആരമിക്കണം? ധ്യാനയോഗം ശീലിച്ചിട്ടുള്ളവന് ഭഗവാന്റെ സ്വരൂപം കേശാദിപാദം ധ്യാനിക്കണം. അതിനെക്കാള്‍ എളുപ്പം ഭക്തിയോഗമാണെന്ന് ഭഗവാന്‍തന്നെ പറയുന്നുണ്ടല്ലോ. ഭഗവന്നാമ കഥാശ്രവണ കീര്ത്തനങ്ങള്കൊണ്ടും ഭഗവദ് ഭക്തന്മാരുമായി കൂടിച്ചേര്‍ന്നും ആരമിക്കണം. എന്നാല്‍ ബ്രഹ്മഭൂതനായിത്തീരും. തീക്കനലില്‍ ഇട്ടുചുട്ട ഇരുമ്പ് കഷണം കനലിന്റെ പ്രകാരവും ചൂടും നേടി തീക്കനല്‍പോലെ ആയിത്തീരുന്നതുപോലെ. മാത്രമല്ല, ആ യോഗി ബ്രഹ്മനിര്‍വാണം, ലവലേശംപോലും നാശം ഇല്ലാത്ത ആനന്ദം അനുഭവിച്ചുകൊണ്ട് ഭഗവാനോടുചേര്ന്ന് നില്‍ക്കുകയും ചെയ്യാം. ഉറുമ്പുകള്‍ പഞ്ചസാരയുടെ സ്വാദ് അനുഭവിച്ചുകൊണ്ട് ചേര്ന്നുനില്ക്കുന്നതുപോലെ എന്നുപറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: