ഭഗവാനുമായി-ബ്രഹ്മവുമായി നിത്യബന്ധം പുലര്‍ത്തുന്നവരെയും, ഭഗവാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനം എന്ന തത്ത്വം അറിയുന്നവരെയും മാത്രമേ ഋഷികള്‍-സൂക്ഷ്മതത്വദര്ശികള്-എന്ന് വിശേഷിപ്പിക്കാന്‍ കഴിയൂ. വേദം പരയുന്നു.
”ദൃശ്യതേ ത്യഗ്രയാ ബുദ്ധ്യാ
സൂക്ഷ്മയാ സൂക്ഷ്മദര്ശിനാഃ”
(സൂക്ഷ്മമായ തത്വം ഉത്തമമായ ബുദ്ധികൊണ്ട് അറിയുന്നവര്‍ സൂക്ഷ്മദര്‍ശികള്‍)
ക്ഷീണകല്മഷാ-ജീവന്മുക്താവസ്ഥയില് എത്തുന്നതിനുമുന്പുതന്നെ അവര്‍ ഭഗവാന് ആരാധനയായി കര്‍മങ്ങള്‍ ചെയ്ത് പാപം നശിച്ചവരായിരിക്കും.
യതാത്മാനഃ മനസ്സിനെയും ഇന്ദ്രിയങ്ങളെയും ഭഗവാനിലും, ഭഗവാനുമായി ബന്ധപ്പെട്ട ശബ്ദങ്ങളിലും വസ്തുക്കളിലും പ്രവര്ത്തിപ്പിക്കുന്നവരായിരിക്കും.
സര്‍വഭൂതഹിതേ രതാഃ
ഭഗവത്തത്ത്വജ്ഞാനികളായ അവര്‍ ഭഗവാന്റെ അംശങ്ങളായ സര്‍വപ്രാണികളുടെയും ഹിതം ചെയ്യുന്ന കര്‍മത്തില്‍ വ്യാപൃതരായിരിക്കും. ഭക്ഷണം, ഭവനം, ആരോഗ്യം, ജോലി മുതലായവയ്ക്കുവേണ്ടി-ഭൗതികമായ ഹിതങ്ങള്‍ ചെയ്യുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നല്ല അര്‍ത്ഥം. ആ ഭഗവദ് ഭക്തന്മാര്, തങ്ങള്‍ അനുഭവിക്കുന്ന ഭഗവദീയമായ ആനന്ദം സര്‍വപ്രാണികള്‍ക്കും ലഭിക്കുന്നതിനുവേണ്ടി ആത്മീയ പ്രവര്‍ത്തനം ചെയ്യുന്നതില്‍ വ്യാപൃതരായിരിക്കും എന്നാണ് താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: