ന്യൂദല്‍ഹി: അതിര്‍ത്തി വഴി പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കള്ളനോട്ട് വരവ് നിലച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. 400 കോടിയുടെയെങ്കിലും കള്ളനോട്ട് വരവ് ഇല്ലാതായെന്നാണ് വിലയിരുത്തല്‍.
പ്രതിഷേധങ്ങള്‍ പ്രതിപക്ഷം കലാപമാക്കി മാറ്റുമെന്ന് ഐബി
ന്യൂദല്‍ഹി: നോട്ടുമാറലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ചെറിയ പ്രശ്നം പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് കലാപമായി വളര്ത്താനിടയുണ്ടെന്ന് ഐബിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സമീപത്തുള്ള അന്തരീക്ഷം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണ്.
ജനങ്ങള്‍ നല്ലൊരു പങ്കും കേന്ദ്ര നടപടിയെ പിന്തുണയ്ക്കുന്നുവെങ്കിലും ചില മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്നാണ് സ്ഥിതി വഷളാക്കുന്നത്. സ്ഥിതി നിയന്ത്രണാധീനമാണ്. എങ്കിലും പോലീസ് കരുതണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ക്യൂവിന്റെ നീളം കുറഞ്ഞു; ആയുധമില്ലാതെ പ്രതിപക്ഷം
ന്യൂദല്‍ഹി: വിരലില്‍ മഷി പുരട്ടുന്ന രീതി കൂടി വന്നതോടെ നോട്ട് മാറാനെത്തുന്നവരുടെ നിരയുടെ വലിപ്പം കുറഞ്ഞു. ഒരാള്‍ തന്നെ പല തവണ ക്യൂ നിന്ന് പണം വെളുപ്പിക്കുന്നുവെന്ന സംശയം സത്യമായിരുന്നുവെന്ന് ഇതോടെ വെളിവായി.
മിക്ക ബാങ്കുകളിലുമുള്ള നിരയുടെ നീളം കുറഞ്ഞു. നോട്ട് ലഭിക്കാനും പണമെടുക്കാനും വലിയ താമസമില്ലെന്ന അവസ്ഥ വന്നതോടെ പ്രതിപക്ഷത്തിന് ആകെ ലഭിച്ച ആയുധവും നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: