മുന്നൂറ് കോടി വര്‍ഷം മുമ്പ് തന്നെ ഭൂമിയില്‍ ജീവനുണ്ടായിരുന്നതായി ഗവേഷകര്‍. ആസ്ട്രേലിയയിലെ പുരാതന ഭൂവിഭാഗങ്ങളില്‍ കാണപ്പെട്ട സൂക്ഷ്മഫോസിലുകളെ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.
മുന്നൂറ് കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കടല്‍ ജീവികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇവ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടതായും അമേരിക്കയിലെ ഒറിഗോണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഗ്രിഗറി റെട്ടെല്ലാക്ക് പറഞ്ഞു.
പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് ധാതുക്കളും വളരെ പണ്ട് തന്നെ ഭൂമിയില്‍ ജീവനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. വെറുതെ ജീവന്റെ സാനിധ്യമുണ്ടായിരുന്നുവെന്ന് മാത്രമല്ല, സൗരയൂഥത്തിന്റെയും ഭൂമിയുടെയും രൂപീകരണത്തില്‍ ഇവയ്ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
അഞ്ച് തരം ജീവികളുടെ ഫോസിലുകള്‍ ഇവയില്‍ കണ്ടെത്തിയിട്ടുണ്ട്. രൂപം വലുപ്പം, ഇവയിലെ രാസസംയുക്തങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇവയെ വര്‍ഗീകരിച്ചിരിക്കുന്നത്.
ഇവയില്‍ ഏറെ വ്യത്യസ്തം ഒരിനം ബാക്ടീരയയുടേതാണ്. പൂന്തോട്ടത്തിലെ മണ്ണിന്റെ ഗന്ധത്തിന് കാരണമായ വിഘടന പ്രക്രിയയില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഇന്നത്തെ ബാക്ടീരയയ്ക്ക് സമാനമായതാണിവയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മറ്റൊന്ന് ഓക്സിജന്റെ അഭാവത്തില്‍ പ്രകാശ സംശ്ളേഷണത്തിന് സഹായിക്കുന്ന ബാക്ടീരിയകളാണ്. കാര്‍ബണ്‍,ഫോസ്ഫറസ്, സള്‍ഫര്‍,നൈട്രജന്‍ തുടങ്ങിയവ ചരിത്രാതീത കാലം മുതല്‍ തന്നെ ഭൂമിയില്‍ ഉണ്ടായിരുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവുകളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: