ടി.എന്‍. ശേഷന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിതനായപ്പോഴാാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വില നമുക്ക് മനസ്സിലായത്. തെരഞ്ഞെടുപ്പിലെ പല ആഭാസത്തരങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് ആദരവോടെ ഇന്നും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നു.
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഏറ്റവും അധികം വേദനിച്ചത് സിപിഎമ്മിന് മാത്രമാണ്. ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ
സിപിഎമ്മിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കള്ളപ്പണ സമാഹരണം നടത്തിയിട്ടുള്ളതും അവരാണ്. കേരളത്തിലെ സിപിഎമ്മിന്റെ ആസ്തി നോക്കിയാല്‍ അത് മനസ്സിലാകുന്നതാണ്. സഹകരണ ബാങ്കുകളെ മറയാക്കി അവര്‍ നടത്തുന്ന സാമ്പത്തിക തിരിമറിയിലാണ് അവരുടെ നിലനില്‍പ്പ്.
റേഷന്‍ കാര്‍ഡില്‍ നടത്തിയ ആഴിമതിയുടെ ഭാഗമായി എത്ര സാധാരണക്കാരാണ് തെരുവിലിറങ്ങിയത്. ആധാര്‍ കാര്‍ഡിന് അര്‍ദ്ധരാത്രിയില്‍ നാം ക്യൂ നിന്നില്ലേ. റെയില്‍വേ ടിക്കറ്റിനും സിനിമാ ടിക്കറ്റിനും ബിവറേജസ് ഔട്ലെറ്റിന്റെ മുമ്പിലും നാം ക്യൂ നില്ക്കുന്നു. സാധാരണ ദിവസങ്ങളിലും ബാങ്കുകളില്‍ ക്യു കാണാറുണ്ട്. പ്രായമായവര്പ്പോലും ട്രഷറികളില്‍ എത്രനേരം വേണമെങ്കിലും ക്യൂ നില്‍ക്കാറുണ്ട്.
ആവശ്യത്തിനും അനാവശ്യത്തിനും ക്യൂ നിന്ന് നല്ല പരിചയമുള്ളവരാണ് നാം. ഇപ്പോള്‍ നമ്മുടെ നിലനില്‍പ്പിനായി ഒരു നല്ല ചുവട് വച്ചപ്പോള്‍ അന്ധമായി അതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. നല്ലതായ എന്തിനെയും എതിര്‍ക്കുന്നത് സിപിഎമ്മിന്റെ സ്വഭാവമാണ് ഇത് ഒരുതരം ജനതിക തകരാറാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണം മുതല്‍ എതിര്‍പ്പുമായി വന്നവരാണ് അവര്‍. ഫേസ്ബുക്കില്‍ കണ്ടതുപോലെ രാജ്യത്തിനുവേണ്ടി ഒരു മണിക്കൂര്‍ ക്യൂനില്‍ക്കാന്‍ മടിക്കുന്നവര്‍ കൊടും ചൂടിലും മഞ്ഞിലും ഉറങ്ങാതെ മാതൃരാജ്യത്തിനുവേണ്ടി 24 മണിക്കൂറും കാവല്‍ നില്ക്കുന്ന ധീരജവാന്മാരെ ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍.
രവീന്ദ്രവര്‍മ്മ അംബാനിലയം
തൃപ്പൂണിത്തുറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: