കൊഹിമ: കൈയിലിരിക്കുന്ന കോടികള്‍ സുരക്ഷിതമാക്കാനുളള നടപടികള്‍ നാഗാ ഭീകരരും തുടങ്ങി. എന്എസ്സിഎന് (ഐഎം) വിഭാഗം തങ്ങള്‍ കരാറുകാരെയും വ്യാപാരികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തിയുണ്ടാക്കിയ പണം ബാങ്കുകളില്‍ നിക്ഷേപിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം കേന്ദ്രവുമായി ചര്‍ച്ച നടത്തി സമാധാനത്തിന്റെ പാതയില്‍ വന്ന സംഘടനയാണ് ഇവര്‍.
ഖപ്ലാങ്ങ് വിഭാഗവും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇവരുടെ കൈവശം നൂറു കോടി രൂപയുണ്ടെന്നാണ് സൂചന.എന്നാല്‍ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നില്ലെന്നാണ് നേതാക്കളുടെ വാദം. എല്ലാവര്‍ക്കുമുള്ളതുപോലെ ഞങ്ങള്‍ക്കും ചില പ്രയാസങ്ങളുണ്ട്. ഞങ്ങള്‍ അത് പരിഹരിക്കും. എന്നാല്‍ എങ്ങനെയാണ് പരിഹരിക്കുകയെന്ന് നേതാക്കള്‍ പറയുന്നില്ല.
നാഗാലാന്‍ഡ്, ത്രിപുര, ആരുണാചല്‍, മിസോറാം ആസാം തുടങ്ങിയ സ്ഥലങ്ങളില്‍ ആ പ്രദേശങ്ങളില്‍ നിന്നുണ്ടാക്കുന്ന പണത്തിന് ആദായ നികുതി നല്‍കണ്ടേ, അതിനാല്‍ ബാങ്കിലിട്ടാല്‍ വിശദവിവരങ്ങള്‍ ചോദിക്കുകയുമില്ല. ഈ ഇളവ് മുതലാക്കുകയാണ് ഭീകരരും. അവരുടെയാള്ക്കാര് ബാങ്കില്‍ ചെന്ന് ഈ പണമിട്ടാലും ആരും ഒന്നും ചോദിക്കില്ല. പക്ഷെ വന്‍ തുകകളുമായി എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ബിഗ് ബസാറില്‍ നിന്ന് പണം
ന്യൂദല്‍ഹി: ബിഗ് ബസാറുകളില്‍ നിന്ന് സാധനങ്ങള്‍ മാത്രമല്ല പണവും എടുക്കാം. ബിഗ് ബസാര്‍ ഉടമകളായ ഫ്യൂച്ചര്‍ ഗ്രൂപ്പ് എസ്ബിഐയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണിത്.
ഡെബിറ്റ് കാര്‍ഡ് ബിഗ്ബസാറിലെ യന്ത്രങ്ങളില്‍ സൈ്വപ്പ് ചെയ്ത് രണ്ടായിരം രൂപ വരെ പിന്‍വലിക്കാം. രാജ്യത്തെമ്പാടുമുള്ള എല്ലാ ബിഗ്ബസാറുകളിലും ഈ മാസം 24 മുതല്‍ ഈ സൗകര്യം ലഭ്യമാണ്.
വിവാഹത്തിന് പണം; നിബന്ധന ഉദാരമാക്കി
ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം വിവാഹത്തിന് പണം ലഭിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കേന്ദ്രം നിബന്ധനകള്‍ ഉദാരമാക്കി.
ഇതു പ്രകാരം 10000 രൂപയ്ക്കു മുകളില്‍ പണം നല്‍കേണ്ടവരുടെ പട്ടിക ബാങ്കുകളില്‍ നല്കിയാല് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാം.
വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസ് ഈ മാസം 28വരെ ഒഴിവാക്കിയിരുന്നു
ധീരമായ നടപടി: രത്തന്‍ ടാറ്റ
മുബൈ: കൂടിയ മൂല്യങ്ങളുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രനടപടി ധീരമായ ഒന്നാണെന്ന് ടാറ്റാ മേധാവി രത്തന്‍ ടാറ്റ.
ഇത് അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കും, നടപടി നമ്മുടെ പിന്തുണ അര്‍ഹിക്കുന്നു. രത്തന്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: