കള്ളപ്പണവും കള്ളനോട്ടും പൂഴ്ത്താനാവാതെ നെട്ടോട്ടമോടുന്നവര്‍ പിടിക്കപ്പെടുന്ന വാര്‍ത്ത ഞങ്ങളെ ഹരംപിടിപ്പിക്കുകയാണ് നിതൃവും! അവര്‍ക്കുവേണ്ടി കപടതന്ത്രങ്ങള്‍ മെനഞ്ഞ രാഷ്ട്രീയപാര്‍ട്ടികളുടെ മുഖംമൂടികള്‍ കീറിയെറിയപ്പെട്ടുകൊണ്ടിരിക്കുന്നു! ഇവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നിയന്ത്രിക്കപ്പെടുന്നത് വൈദേശികശക്തികളാലാണെന്ന് അവരെ ശ്രദ്ധിച്ചാല്‍ കാണാം, ചില ‘പരലു’കളൊഴിച്ചാല്.
വൈദേശിക ഏമാന്മാരുടെ കൂട്ടായ്മയുടെ സമരമുറകള്‍ പലതാണ്. കാര്യങ്ങള്‍ ചൂടുപിടിക്കുന്നതോടെ ദേശീയതയില്‍ വിശ്വസിക്കന്നവര്‍ ഇവരെ വിട്ടൊഴിയും, തീര്‍ച്ച.
മോദിയുടെ സംശുദ്ധ ഭരണപരിഷ്ക്കാരങ്ങള്‍ ‘പ്രതി’യുടെ പക്ഷംപിടിച്ചുനടക്കുന്ന രാഷ്രീയ കപടസഖൃത്തെ അവഗണനയുടെ ചവറ്റുകൊട്ടയിലിട്ട് രാജൃത്തെ മുന്നോട്ടു നയിക്കും. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.
പ്രതിയുടെ പക്ഷംപിടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇനി കച്ചവടം പൂട്ടാം. അവരുടെ പിപ്പിടി മോദിയോട് ചിലവാകത്തില്ല. എടിഎമ്മുകളുടെ മുന്പിലേക്കു ആളെ തള്ളിവിട്ടു നാട്ടുകാര്‍ക്കു മുഷിപ്പുണ്ടാക്കിയ സമരമുറ വൃഥാവ്യായാമമായി . എല്ലായിടത്തും 500ന്റെ നോട്ടുകൂടി ഇറങ്ങിയാല്‍ പാളയത്തില്‍ തമ്മിലടി തുടങ്ങും.
സി.എല്‍.എന്‍.സ്വാമി, പാലാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: