ഗുഡ്ഗാവ്: ന്യൂദല്ഹിക്കടുത്ത് ഗുഡ്ഗാവില്‍ വധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വരന് ഏര്‍പ്പാടാക്കിയത് ഹെലികോപ്ടര്‍ പല്ലക്ക്. വിവാഹ ആവശ്യങ്ങള്‍ 2.5 ലക്ഷം വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാമെന്ന ഉത്തരവുള്ളപ്പോഴാണ് വരന് വിനോദ് വത്സ് (25)ന്റെ നടപടി.
ഇതിനായി അധികൃതരില്‍ നിന്നും സ്വകാര്യ ഹെലികോപ്ടര്‍ കമ്പനികളില്‍ നിന്നും വത്സ് അനുവാദം വാങ്ങിയിട്ടുണ്ട്. വിനോദിന്റെ അച്ഛന് ബാബു ലാല്‍ വത്സ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് (എംസിഡി) ജോലി ചെയ്യുന്നത്. മകന്റെ വിവാഹം വ്യത്യസ്തമായി ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് വിവാഹം ഇത്രയും ആര്ഭാടകരമാക്കുന്നത്.
രാജസ്ഥാന് ഭിവാഡിയില്‍ സ്വകാര്യ കമ്പനിയിലെ അക്കൗണ്ട്സ് വിഭാഗത്തിലാണ് വിനോദ് ജോലിചെയ്യുന്നത്.
വധുവിനായുള്ള ഹെലികോപ്ടര്‍ പല്ലക്ക് രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. നോട്ട് ഇടപാടിന് ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഹെലികോപ്ടര്‍ കമ്പനിക്ക് ചെക്കാണ് നല്‍കിയിരിക്കുന്നതെന്ന് വരന്റെ സുഹൃത്ത് പവന് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: