ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലിനെതിരായ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ വിമര്‍ശനത്തിന് ആര്‍എസ്എസ്സിന്റെ മറുപടി. രാജ്യത്തിന്റെ സമ്പത്ത് സംഘടിതമായി കൊള്ളയടിച്ചത് മന്മോഹന്റെ പത്ത് വര്‍ഷത്തെ ഭരണത്തിലാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മുന്‍നിര സാമ്പത്തിക ശാസ്ത്രജ്ഞനായാണ് മന്മോഹന് സിങ് അറിയപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പത്ത് വര്‍ഷം അദ്ദേഹം എന്താണ് ചെയ്തത്.
രാജ്യത്ത് കള്ളപ്പണം കുമിഞ്ഞ് കൂടിയത് ഇക്കാലത്തുണ്ടായ വന്‍കിട അഴിമതികളിലൂടെയാണ്.
ഇത് സംബന്ധിച്ച് മന്മോഹന് എന്താണ് പറയാനുള്ളതെന്നും നന്ദകുമാര്‍ ചോദിച്ചു.
നോട്ട് റദ്ദാക്കലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ല. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ നടപടിയാണിത്. രാഷ്ട്രീയ നേതാവ് എന്ന നിലക്കല്ല, പരിഷ്കര്‍ത്താവ് എന്ന നിലക്കാണ് പ്രധാനമന്ത്രി ധീരമായ തീരുമാനമെടുത്തത്. അടുത്ത തെരഞ്ഞെടുപ്പല്ല, അടുത്ത തലമുറയാണ് ലക്ഷ്യം. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: