കൊച്ചി: നിലമ്പൂര്‍ വനത്തിലുണ്ടെന്നു പോലീസ് പറയുന്ന വിക്രം ഗൗഡ, കര്‍ണാടക സംസ്ഥാന മാവോയിസ്റ്റ് മേധാവിയാണ്; കഴിഞ്ഞ ജൂലൈയിലാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അയാളെ മേധാവിയാക്കിയത്.
ബി.ജി. കൃഷ്ണമൂര്‍ത്തിയില്‍ നിന്നാണ്, ഗൗഡ നേതൃത്വമേറ്റത്. 2006 മുതല്‍ മേധാവിയായ മൂര്‍ത്തിയും ഭാര്യയും സഹപ്രവര്‍ത്തകയുമായ ഹൊസഗഡെ പ്രഭയും ആരോഗ്യകാരണങ്ങളാല്‍ പുറത്തായിരിക്കുമ്പോള്‍, ഗൗഡയ്ക്കായിരുന്നു, ചുമതല. മൂര്‍ത്തിയും ഭാര്യയും ആരോഗ്യം വീണ്ടെടുത്ത ശേഷവും, ഗൗഡ തുടര്‍ന്നു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ നെലാഗുഡി പത്മനാഭയില്‍ നിന്നാണ്, മൂര്‍ത്തി ചുമതലയേറ്റത്. 2001 മുതല്‍ കര്‍ണാടകത്തിലെ ഏറ്റവുമറിയപ്പെട്ട നക്സല്‍ നേതാവ് സാകേത് രാജനെ 2005 ല്‍ മെനാസിനഹദ്യയില് പോലീസ് കൊന്നതിനെത്തുടര്‍ന്നാണ്, പത്മനാഭ മേധാവിയായത്. ആന്ധ്ര അതിര്‍ത്തിയില്‍ ചെറുകുരി രാജ്കുമാര് (ആസാദ്) കൊല്ലപ്പെട്ട ശേഷം, കുപ്പുസ്വാമിയായിരുന്നു, ദക്ഷിണമേഖലാ മേധാവി.
ജൂലൈ 17 ന് കുദ്രേമുഖ് ദേശീയോദ്യാന മേഖലയിലെ മത്തോളിയില് കര്‍ണാടക നക്സലുകള്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. കുടിയിറക്കലിനെതിരേ ആദിവാസികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു, ലക്ഷ്യം. ചിക്മംഗലൂര്‍, ഉഡുപ്പി, ദക്ഷിണ കന്നട എന്നിവിടങ്ങളിലെ ഭൂവുടമകളില്‍ നിന്ന് 25,000 രൂപ വീതം നിര്‍ബന്ധിതമായി പിരിച്ചിരുന്നു.
പശ്ചിമഘട്ട വനമേഖലയില്‍ 400 അംഗ കര്‍ണാടക നക്സല്‍ വിരുദ്ധ സേന പിടിമുറുക്കിയതിനെത്തുടര്‍ന്ന് ഗൗഡയും സംഘവും 2014 ല്‍ തന്നെ കേരളത്തിലേക്കു താവളം മാറ്റിയിരുന്നു.
മേഖലയിലുണ്ടായിരുന്ന 50 അംഗ സംഘത്തെ വീണ്ടും ഉയിര്‍പ്പിക്കാന്‍, ശരിയായ അവസരം കാത്തു, അവര്‍. മുഹമ്മദ് കബീര്‍ എന്നൊരാള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതിന് എഎന്‍എഫ് കോണ്‍സ്റ്റബിള്‍ നവീന്‍ ജി. നായിക്കിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്, അക്കാലത്ത് സേനയെ നിര്‍വീര്യമാക്കിയിരുന്നു. യെല്ലപ്പ എന്ന മാവോവാദിയെ 2012 ല്‍ കൊന്ന ദൗത്യത്തിലുണ്ടായിരുന്ന നായിക്കിന് 2013 ല്‍ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: