ന്യൂദല്‍ഹി: കറന്‍സി രഹിത സമൂഹമെന്ന ലക്ഷ്യത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ആദ്യപടിയായി കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്ത്തീകരിക്കമെന്നും രണ്ടാംഘട്ടമായി കറന്‍സി രഹിത ഇടപാടുകളിലേക്ക് രാജ്യം പൂര്‍ണ്ണമായും മാറണമെന്നും പ്രധാനമന്ത്രി മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തില്‍ പറഞ്ഞു.
നവംബര്‍ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മഹത്തായ ഒരു നീക്കം ആരംഭിക്കുന്നതായി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് നിങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍ത്തന്നെ ഈ തീരുമാനം ഒരു സാധാരണ തീരുമാനമല്ലെന്നും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും ഞാന്‍ പറഞ്ഞിരുന്നതാണ്. എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണോ അത്രതന്നെ പ്രാധാന്യത്തോടെ അതു നടപ്പാക്കുകയും വേണം. നമ്മുടെ സാധാരണ ജീവിതത്തില്‍ത്തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് എനിക്കു തോന്നിയിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ 50 ദിവസം വേണ്ടിവരുമെന്നും അത്രയ്ക്കു വലിയ തീരുമാനമാണെും ഞാന്‍ പറഞ്ഞിരുന്നു. ഈ 50 ദിവസത്തിനുശേഷമേ സാധാരണ നിലയിലേക്കു മടങ്ങാനാകൂ എന്നും പറഞ്ഞു.
70 വര്‍ഷങ്ങളായി ഏതൊരു രോഗത്തെയാണോ നാം അനുഭവിച്ചു പോരുന്നത്, ആ രോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള നീക്കം ലളിതമാവില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ എനിക്കു നന്നായി മനസ്സിലാകും. എന്നാല്‍ നിങ്ങളെ വഴി തെറ്റിക്കാന്‍ വളരെയേറെ ശ്രമങ്ങള്‍ നടക്കുമ്പോള്‍, ചിലപ്പോഴൊക്കെ മനസ്സിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോഴും, നിങ്ങളുടെ പിന്തുണയും സഹകരണവും കാണുമ്പോള്‍ നിങ്ങള്‍ സത്യത്തെ ശരിയായി മനസ്സിലാക്കിയിരിക്കുെന്നന്നും, രാജ്യനന്മ ലാക്കാക്കിയുള്ള ഈ സംരംഭത്തെ നിങ്ങള്‍ ശരിയായി സ്വീകരിച്ചിരിക്കുന്നുവെന്നും മനസ്സിലാകുന്നു, മോദി തുടര്‍ന്നു.
500 ന്റെയും 1000ന്റെയും നോട്ടുകള്‍, ഇത്രയും വലിയ രാജ്യം, ഇത്രയുമധികം കറന്‍സികള്‍, കോടിക്കണക്കായ നോട്ടുകള്‍- ഈ തീരുമാനത്തെ ലോകമാകെ ശ്രദ്ധയോടെ കാണുകയാണ്. എല്ലാ സാമ്പത്തിക വിദഗ്ധരും ഇതിനെ വിശകലനം ചെയ്യുകയാണ്, വിലയിരുത്തുകയാണ്. ഭാരതത്തിലെ 125 കോടി ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് വിജയം നേടുമോ എന്നു നോക്കുകയാണ്. ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമുണ്ടാകാം. ഭാരതത്തിലെ 12 കോടി ജനങ്ങളോട് തികഞ്ഞ ആദരവാണ്. ഈ തീരുമാനം വിജയിപ്പിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. നമ്മുടെ രാജ്യം സ്വര്‍ണ്ണം പോലെ മാറ്റു തെളിയിക്കും. അതിനുകാരണക്കാര്‍ ഇവിടത്തെ പൗരന്മാരാണ്, നിങ്ങളോരോരുത്തരുമാണ് വിജയത്തിലേക്കുള്ള ഈ വഴിതെളിക്കുന്നത്, മോദി പറഞ്ഞു.
നോട്ട് നിരോധന തീരുമാനത്തിനൊപ്പം നിന്ന രാജ്യത്തെ കര്‍ഷക സമൂഹത്തെ അഭിനന്ദിച്ച മോദി, വന്‍കിട സ്ഥാപനങ്ങള്‍ ചെയ്യുന്നതു പോലെ ചെറുകിട വ്യാപാരികളും കറന്‍സി രഹിത ഇടപാടുകളിലേക്ക് മാറണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഏതാണ് ശരി: പ്രധാനമന്ത്രി
ന്യൂദല്‍ഹി: അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണോ അതോ ഭാരത് ബന്ദ് നടത്തുകയാണോ വേണ്ടതെന്ന് പ്രതിപക്ഷത്തോടായി പ്രധാനമന്ത്രിയുടെ ചോദ്യം. കള്ളപ്പണത്തിനും അഴിമതിക്കുമുള്ള വഴിയടയ്ക്കുകയല്ലേ ചെയ്യേണ്ടത്. അല്ലാതെ ബന്ദ് നടത്തുകയാണോ, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നടന്ന പരിവര്‍ത്തന്‍ യാത്രയുടെ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭാരത് ബന്ദ് നടത്തിയാല്‍ അഴിമതി തടയാന്‍ സാധിക്കുമോയെന്ന് മോദി ചോദിച്ചു. രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ ദിനമായി ഇന്ന് പരിപാടികള്‍ നടത്തുന്നുണ്ട്. ഇടതു സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ഹര്‍ത്താലുമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്ന പ്രതിപക്ഷ നടപടികള്‍ക്കെതിരെ രംഗത്തെത്തിയത്.
നോട്ട് നിരോധനത്തിന് വേണ്ടി നിലകൊള്ളുന്ന രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ക്കിടയിലും കേന്ദ്രനടപടിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദി. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: