ആലപ്പുഴ: അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ ചെറിയ വിഭാഗം കാരണം സര്‍ക്കാര്‍ ജീവനക്കാരെ ജനങ്ങള്‍ പുച്ഛത്തോടെയാണ് കാണുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താനും തിരുത്താനും ജീവനക്കാരുടെ സംഘടനകള്‍ തയ്യാറാകണം. സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ സംഘടനകളുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പോലീസ് സ്റ്റേഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ മോശം പ്രവര്‍ത്തനമുണ്ടായാല്‍ ജനങ്ങളുടെ പ്രതികരണവും മോശമാകും. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാന്യതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: