കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഹുസൈന്റെ കൂട്ടുപ്രതി ഷീല തോമസിന് രക്ഷയാകുന്നത് പ്രമുഖ മാധ്യമവുമായുള്ള ബന്ധം.
കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് കീഴടങ്ങുകയും കറുകപ്പിള്ളി സിദ്ദിഖ്, ഫൈസല്‍ എന്നിവര്‍ മറ്റൊരു ക്വട്ടേഷന്‍ കേസില്‍ റിമാന്റിലുമാണ്. ഷീല തോമസിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമില്ല.
ഷീലയുടെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഇവരുടെ മാധ്യമ ബന്ധമാണെന്ന് പറയുന്നു. ഷീലയുടെ ഭര്‍ത്താവ് മോഹന്‍ തോമസിന്റെ സഹോദരിയുടെ മകള്‍, മാധ്യമഗ്രൂപ്പിലെ പ്രമുഖന്റെ ഭാര്യയാണ്. സക്കീര്‍ കീഴടങ്ങിയതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
സക്കീറിനെ ഷീലയുമായി പരിചയപ്പെടുത്തിയത് സുവിശേഷ പ്രവര്‍ത്തക അന്ന കണ്ടത്തിലാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അവരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറായില്ല. അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കട്ടെയെന്നാണ് ഐജിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: