ശബരിമല: അപ്പാച്ചിമേട്ടില്‍ നിന്നുള്ള കയറ്റമാണ് ഹൃദ്രോഗത്തിന്റെ അപകട സാധ്യത ഏറെയുള്ള കേന്ദ്രമായി കണക്കാക്കുന്നത്. ഇവിടെ നിന്നും അയ്യപ്പന്മാര് ഓടിക്കയറുന്നത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെ 32 ഡോക്ടര്‍മാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുമാരുടെയും സേവനം സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മല ചവിട്ടുന്നവരില്‍ ക്ഷീണം അനുഭവപ്പെടുന്നവര്‍ അടിയന്തരമായി ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഇതിനകം 20000 രോഗികള്‍ ചികില്‍സ തേടിയതില്‍ രണ്ടായിരത്തോളം പേര് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: