കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷിയെ കണ്ടെത്തി. മധ്യേഷ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്ന കുറിത്തലയന്‍ വാത്ത (ബാര്‍ഹെഡഡ് ഗൂസ്) യാണ് കടുവാ സങ്കേതത്തില്‍ എത്തിയ പുതിയ അതിഥി.
ചാരനിറത്തിലുള്ള ഈ പക്ഷിയുടെ തലയ്ക്ക് പിന്നില്‍ നിന്നു കണ്ണിലേക്ക് നീണ്ടു നില്ക്കുന്ന രണ്ട് വരകള്‍ ഉള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിക്കാന്‍ കാരണം.
ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയില്‍ പക്ഷി നിരീക്ഷകനായ അജിത് കുമാറാണ് തേക്കടി തടാക തീരത്ത് പത്ത് കുറിത്തലയന്‍ വാത്തകളെ കണ്ടെത്തിയത്.
ഉയരത്തില്‍ സഞ്ചരിക്കുന്ന പക്ഷിയായ ഇവ സസ്യഭുക്കുകളാണ്. മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞതിന് ശേഷം ഇവ ശൈത്യകാലങ്ങളില്‍ ഹിമാലയത്തിന് മുകളിലൂടെ പറന്ന് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ എത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ആദ്യമായാണ് താറാവിനത്തില്‍പ്പെട്ട ഈ പക്ഷിയെ തേക്കടിയില്‍ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: