തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവായശേഷം ഇതുവരെ 20 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ മേഖലയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. സഹകരണ മേഖലയിലെ നിക്ഷേപത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ജനം അത് വിശ്വാസത്തിലെടുത്തിട്ടില്ല.
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 40 ലക്ഷം ഇടപാടുകാരിലായി 62,000 കോടിരൂപയുടെ നിക്ഷേപവും 33,000 കോടിരൂപയുടെ വായ്പയുമുണ്ട്. നോട്ടുകള്‍ അസാധുവാക്കിയതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മാത്രം ജില്ലാ സഹകരണ ബാങ്കുകള്‍ 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരുന്നു. കേരളത്തിലെ 1605 പ്രാഥമിക സഹകരണ സംഘങ്ങളിലായി ആകെ 60,000 കോടിരൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇതില്‍ 30,000 കോടിയും കണക്കില്‍പ്പെടാത്ത പണമാണെന്നാണ് സൂചന. അസാധു നോട്ടുകളുടെ വിനിമയം സഹകരണ സംഘങ്ങള്‍ വഴി നടക്കാതായതും ആകെ നിക്ഷേപത്തിന്റെ പകുതിയും കള്ളപ്പണമാണെന്ന വാര്‍ത്ത പുറത്തുവന്നതുമാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കലിന് നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. നിലവില്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ അത്യാവശ്യം കരുതല്‍ നിക്ഷേപമുണ്ടെങ്കിലും അതും പഴയ നോട്ടുകളായാണുള്ളത്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
നോട്ട് അസാധു പ്രഖ്യാപനം വന്നശേഷം പ്രാഥമിക സഹകരണ സംഘങ്ങള്‍ സ്വീകരിച്ച 2800 കോടിയോളം രൂപയാണ് ജില്ല സഹകരണ ബാങ്കില്‍ ഇപ്പോഴുള്ളത്. ഇത് വാങ്ങിയാണ് പലരും നിക്ഷേപം ക്ലോസ് ചെയ്ത് മറ്റ് ബാങ്കുകളിലേക്ക് പോകുന്നത്. സ്ഥിരനിക്ഷേപത്തിന് 10.5% വരെ പലിശ നല്‍കിയിരുന്ന സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ 8.5 % ശതമാനമാണ് പലിശ. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്കു നല്‍കുന്നത് 7.5% പലിശ മാത്രമാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ പണത്തിന്റെ ഉറവിടം കാണിക്കണം.
പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും നിര്‍ബന്ധമാണ്. വര്‍ഷം 10,000 രൂപ പലിശ വാങ്ങുന്നുണ്ടെങ്കില്‍ അതിന് വേറെ നികുതിയും കെട്ടണം. ഈ ബുദ്ധിമുട്ടുകളില്ലാതെ സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കാമെന്നതാണ് ഇടപാടുകാര്‍ സഹകരണമേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടാന്‍ കാരണം. അതിനാണ് ഇപ്പോള്‍ വന്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: