നിലമ്പൂര്‍: കരുളായി ഉള്‍വനത്തിലെ മണ്ണള ചോലനായ്ക്ക കോളനിയില്‍ ഏഴംഗ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് വിക്രം ഗൗഡ, വയനാട് സോമനും ഒരു സ്ത്രീയും ഉള്‍പ്പെടുന്ന ഏഴംഗ മാവോയിസ്റ്റ് സംഘം തോക്കുകളുമായി കോളനിയിലെത്തിയത്.
ആദിവാസികളില്‍ നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങിയ സംഘം രണ്ടു പേര് കൊല്ലപ്പെട്ടതുകൊണ്ട് വിപ്ലവം പരാജയപ്പെടില്ലെന്നും തിരിച്ചടിക്കുമെന്നും മുന്നറിയിപ്പു നല്കി.
ആര്‍ക്കും പരിക്കില്ലെന്നും പറഞ്ഞ സംഘം 15 മിനിറ്റിനു ശേഷം കാട്ടിലേക്കു മറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും മൂന്നര കിലോമീറ്റര്‍ അകലെയുള്ള മണ്ണള കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തിയത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ക്ക് പരിക്കുണ്ടെന്നായിരുന്നു പോലീസ് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: