കോട്ടയം: ചേര്‍ത്തല പടിഞ്ഞാറെ കൊട്ടാരം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ അയ്യപ്പമഹാസത്രം ഡിസം. 2 മുതല്‍ 12വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിച്ചേരുന്ന രഥഘോഷയാത്രകള്‍ പുതിയകാവ് ക്ഷേത്രത്തില്‍ സംഗമിച്ച് വൈകിട്ട് 3ന് താലപ്പൊലി, വാദ്യമേളഘോഷങ്ങള്‍, പേട്ടതുള്ളല്‍, ഉടുക്കുപാട്ട്, ഗജവീരന്മാര് എന്നിവയുടെ അകമ്പടിയോടെ യജ്ഞശാലയിലേക്ക് പുറപ്പെടും.
വൈകിട്ട് 5.30ന് യജ്ഞശാലയില്‍ അയ്യപ്പവിഗ്രഹ പ്രതിഷ്ഠ, ദീപപ്രോജ്വലനം, ധ്വജാരോഹണം എന്നിവ പുലിയന്നൂര്‍ മനയ്ക്കല്‍ തന്ത്രിമുഖ്യന്‍ ശശിനമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. ഭാഗവതോത്തംസം അയ്യപ്പചൂഡാമണി അഡ്വ.റ്റി.ആര്. രാമനാഥന് അയ്യപ്പമാഹാത്മ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സത്രസമാരംഭസഭ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമന് അദ്ധ്യക്ഷത വഹിക്കും.ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണവും, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണവും നടത്തും.
ഭാഗവതോത്തഹംസം അയ്യപ്പചൂഡാമണി അഡ്വ.റ്റി.ആര്.രാമനാഥന് സത്രാചാര്യനും കൃഷ്ണദാസ് നമ്പൂതിരി ആറന്മുള യജ്ഞഹോതാവുമാണ്. രാമപുരം ഉണ്ണികൃഷ്ണന്, കടുങ്ങല്ലൂര്‍ വേലായുധന്‍പിള്ള എന്നിവരാണ് യജ്ഞപൗരാണികര്‍. സത്രദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദ്വല്‍ സദസ്സും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ സത്രം കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, ചെയര്മാന് എന്‍.ഗോപാലകൃഷ്ണന് നായര്‍, ജനറല്‍കണ്‍വീനര്‍ എം.ആര്.കരുണാകരക്കുറുപ്പ്,എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: