മുസ്സോളിനിയേയും ഹിറ്റ്ലറേയും കാള്‍ മാര്‍ക്സിനേയും ഏംഗല്‍സിനേയും വി.ഐ. ലെനിനേയും ജോസഫ് സ്റ്റാലിനേയും മാവോസേതൂങിനെയും ചൗഎന്ലായിയേയും കിം ഇല് സുങ്ങുമാരേയും കാസ്ട്രോമാരെയും ഗുരുക്കന്മാരും മാതൃകകളുമായി സ്വീകരിച്ച് നടക്കുന്ന പിണറായിക്കാരന് എന്തു ജനാധിപത്യം? പണാധിപത്യവും പാര്‍ട്ട്യാധിപത്യവും കൊലയാധിപത്യവും സ്വീകരിച്ചു നടക്കുന്ന ഒരാള്‍ക്ക് ജനങ്ങളുടെ ആധിപത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവുകയില്ല.
ജനാധിപത്യത്തിന് ലോകം അംഗീകരിച്ചിട്ടുളള നിര്‍വചനം, അമേരിക്കന്‍ഐക്യനാടുകളിലെ കറുത്ത വര്‍ഗക്കാരായ നീഗ്രോകള്‍ക്കെതിരെ അതിസമ്പന്നന്മാരായ വെളളക്കാരുടെ നേതൃത്വത്തില്‍ നടന്ന ആഭ്യന്തരയുദ്ധം അടിച്ചമര്‍ത്തിയതിനുശേഷം, യുദ്ധത്തില്‍ വീരമൃത്യു പ്രാപിച്ച പട്ടാളക്കാര്‍ക്ക് അഭിവാദ്യം ചെയ്ത് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗട്ടിസ് ബര്‍ഗ്ഗ് എന്ന സ്ഥലത്ത് ചേര്‍ന്ന മഹാസമ്മേളനത്തില്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ് പ്രസംഗിക്കവേ പറഞ്ഞ വാചകമാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഗവണ്മെന്റ് എന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ നമ്മുടെ ജനാധിപത്യഭരണഘടന ഈ തത്വം പൂര്‍ണ്ണമായി അംഗീകരിച്ചിട്ടുണ്ട്.
ജനകീയമായ ഈ ജനാധിപത്യ ദര്‍ശനത്തെ പൂര്‍ണ്ണമായി ധിക്കരിക്കുന്ന ദര്‍ശനമാണ് മാര്‍ക്സിസത്തിന്റേത്. ഇതും ചുമന്നു നടക്കുന്ന പിണറായി, കോടിയേരി നമ്പ്യാര്‍, ബ്രഹ്മശ്രീ സീതാരാമന് യച്ചൂരി സംഘത്തിന് ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ ധാര്‍മ്മികമായി എന്തവകാശം?
ആചാര്യ എം.കെ. കുഞ്ഞോല്‍
കുറുപ്പംപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: