തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സംസ്ഥാനം മുട്ടുമടക്കി. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച നിബന്ധന സംസ്ഥാന സഹകരണ മേഖലയിലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.പ്രാഥമിക സഹ. സംഘങ്ങളില്‍ കെവൈസി നിര്‍ബന്ധമാക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇടപാടുകാരന്റെ ആധാര്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. സഹകാരികളുടെ ഉന്നതതല യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
പ്രാഥമിക സഹ.സംഘങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് ജില്ലാ സഹകരണബാങ്ക് വഴി ആഴ്ചയില്‍ 24,000 രൂപവരെ പിന്‍വലിക്കാം. ഇതിന് തമിഴ്നാട് മാതൃകയില്‍ ജില്ലാ സഹകരണ ബാങ്കില്‍ മിറര്‍ അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുറന്നാലുടന്‍ ഈ സൗകര്യം ലഭ്യമാകും. ഡിസംബര്‍ 10 മുതല്‍ ഒരുമാസം സഹകരണബാങ്കുകള്‍ സംസ്ഥാനവ്യാപകമായി നിക്ഷേപസമാഹരണ പരിപാടി സംഘടിപ്പിക്കും. ഡിസംബര്‍ 18ന് സഹകാരികള്‍ ഗൃഹസമ്പര്‍ക്ക പരിപാടിയും നടത്തുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: