കോഴിക്കോട്: പഴശ്ശി പടിഞ്ഞാറെ കോവിലകം വരും തലമുറകള്‍ക്ക് ഗവേഷണ-പഠനാവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം സംരക്ഷിക്കാന്‍ നടപടികളെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഏഴു പതിറ്റാണ്ട് മാറി ഭരിച്ച ഇടതു-വലതു പക്ഷ സര്‍ക്കാരുകള്‍ പഴശ്ശിരാജയോട് അവഗണനയാണ് കാട്ടിയത്. രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കിയ സംശുദ്ധനും ധീരനുമായ ഭരണാധികാരിയായി പഴശ്ശിരാജയെ പരിചയപ്പെടുത്തുന്നതില്‍ ഭരണകൂടങ്ങള്‍ താല്പര്യം കാട്ടിയില്ല.
സ്വാന്ത്ര്യസമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷികളിലൊരാള്‍ എന്നീ നിലകളില്‍ പഴശ്ശിരാജയ്ക്ക് അര്‍ഹമായ ആദരം നല്‍കാനുണ്ടായ ഈ കാലതാമസം ചരിത്രത്തോടു തന്നെ കാട്ടിയ അധിക്ഷേപമാണ്.
ഉത്തര കേരളത്തിലെ മലയാളികളേയും കര്‍ണ്ണാടകയിലെ കൂര്‍ഗ്, മാംഗളൂര് ജില്ലകളിലെ ജനങ്ങളെയും ക്രൂരമായി അടിച്ചമര്‍ത്തിയ ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര പോരാളിയായി ചിത്രീകരിച്ച് ആഘോഷിക്കുന്ന കോണ്‍ഗ്രസ് നടപടി നാണക്കേടാണ്.
ടിപ്പു സ്വാതന്ത്ര്യ സമരഭടനായിരുന്നില്ലെന്ന കര്‍ണ്ണാടക ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് കോണ്‍ഗ്രസ് ഈ താല്പര്യം കാട്ടുന്നത്.
എന്നാല്‍ 1797മുതല്‍ ബ്രിട്ടീഷ് കോളനി വാഴ്ചയേയും സാമ്രാജ്യത്വശക്തികളേയും പ്രതിരോധിച്ചു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തിനു തന്നെ പ്രാരംഭം കുറിച്ച പഴശ്ശിരാജയെക്കുറിച്ച് ചരിത്രത്തില്‍ നിന്നുപോലും തമസ്കരിക്കുകയാണ്- രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: