നെട്ടൂര്‍: വിട്ടുമുറ്റത്തെ കുടിവെള്ള ടാങ്കില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരന് ഫയാസിന് രക്ഷകനായെത്തിയത് കളിക്കൂട്ടുകരാന് ഏഴ് വയസുള്ള സലാവുദിന്. സ്കൂള്‍ വിട്ടെത്തി വീട്ടിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ടാങ്കറില്‍ വീണത്. നിറയെ വെള്ളമുണ്ടായിരുന്ന ടാങ്കില്‍നിന്ന് വെള്ളം തട്ടി കളിക്കുന്നതിനിടെ ടാങ്കിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. ടാങ്കിന് ഒന്നരമിറ്ററിലേറെ താഴ്ചയമുണ്ട്.
സംസാരശേഷിയില്ലാത്തതും കേള്‍വി കുറവുമുള്ള സലാവുദീനാണ് മുങ്ങി താഴുന്ന ഫയാസിനെ കണ്ടത്. കുറച്ചുസമയം നോക്കിനിന്നശേഷം ടാങ്കിനുമുകളില്‍ കമിഴ്ന്ന് കിടന്ന് ഫയാസിന്റെ കൈയില്‍ പിടിച്ച് ഉയര്‍ത്തി.
കളിക്കാന്‍ പോയ ഫയാസും, സലാവുദീനും നനഞ്ഞ് തിരക്കിയെത്തിയത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് സലാവുദീന് ആംഗ്യ ഭാഷയില്‍ കാര്യങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി അവശനായ ഫയാസിന് പ്രാഥമിക ചികിത്സ നല്കി.
ജബീര്‍ സബിത ദമ്പതികളുടെ മകനാണ് സലാവുദീന്. നെട്ടൂര്‍ ചേരി പറമ്പില്‍ മനാഫിന്റേയും, ഫെമിയുടേയും മകനാണ് ഫയാസ്. നെട്ടൂര്‍ രാമന് മാസ്റ്റര്‍ എല്‍പി സ്കൂളിലെ ഒന്നും, രണ്ടും ക്ലാസുകളിലെ വിദ്യര്‍ത്ഥികളാണ് ഫയാസും സലാവുദ്ദീനും. ഫയാസിന്റെ ജീവന് രക്ഷിച്ച സലാവുദ്ദീനെ സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥകള്‍ ചേര്‍ന്ന അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്ന് ആര്‍എംഎം സ്കൂള്‍ പ്രധാനാദ്ധ്യാപിക റീജ മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: