നീലം താഴ്വര: ഇന്ത്യാ-പാക്ക് അതിര്‍ത്തി സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പാക്കധീന കശ്മീരില്‍ ബോംബാക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാപകമായി നിലവറകള്‍ നിര്‍മ്മിക്കുന്നു. 1990ന് ശേഷം ഇതാദ്യമായിട്ടാണ് ജനങ്ങള്‍ ഭയം മൂലം നിലവറകള്‍ നിര്‍മ്മിക്കുന്നത്.
2003ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഏറ്റവും മോശമായ അവസ്ഥയാണിപ്പോള്‍. അതിര്‍ത്തിയില്‍ ഇന്ത്യാ-പാക്ക് സംഘര്‍ഷം മാസങ്ങളായി നിലനില്‍ക്കുന്നതിനാല്‍ പാക്കധീന കശ്മീരില്‍ നടക്കുന്ന വ്യാപക ഷെല്ലിങ്ങും വെടിവയ്പ്പും മൂലം സാധാരണക്കാര്‍ ഉള്‍പ്പടെ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ആക്രണമുണ്ടായേക്കാമെന്നും തങ്ങള്‍ക്ക് അപകടം സംഭവിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ലെന്നുമാണ് നീലം താഴ്വരയിലെ ജനങ്ങള്‍ പറയുന്നത്.
20 പേര്‍ക്ക് ഒളിച്ചിരിക്കാവുന്ന നിലവറ നിര്‍മ്മിക്കുവാന്‍ മൂന്ന് ലക്ഷം രൂപയാണ് ചെലവായതെന്ന് ഒരു കുടൂംബം പറയുന്നു. നിലവറ നിര്‍മ്മാണം വ്യാപകമായതായി പ്രാദേശിക നിര്‍മ്മാണ തൊഴിലാളികള്‍ പറയുന്നു. ഇവരുടെ ദിവസ വേതനം ഇപ്പോള്‍ 800 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: